Monkeypox;അയർലാന്റിൽ ആദ്യ കുരങ്ങുപനി സ്ഥിരീകരിച്ചു

അയർലാന്റിൽ ആദ്യമായി കുരങ്ങുപനി സ്ഥിരീകരിച്ചതായി അയർലാന്റ് ആരോഗ്യ ഏജൻസി അറിയിച്ചു. സംശയാസ്പദമായ മറ്റൊരു കേസും നിലവിലുണ്ടെന്നും പരിശോധനാ ഫലങ്ങൾക്കായി കാത്തിരിക്കുകയാണെന്നും ഹെൽത്ത് സർവീസ് എക്‌സിക്യൂട്ടീവ് അറിയിച്ചു. കുരങ്ങുപനി സ്ഥിരീകരിക്കാത്ത 20 രാജ്യങ്ങളിൽ വൈറൽ രോഗം ലക്ഷണങ്ങൾ കാണുന്നതായി റിപ്പോർട്ടുകളുണ്ട്. സ്ഥിരീകരിച്ചതോ സംശയിക്കുന്നതോ ആയ അണുബാധകൾ കൂടുതലും യൂറോപ്പിലാണ്.

ബെൽജിയത്തിൽ നിർബന്ധിത ക്വാറന്റൈൻ പ്രഖ്യാപിച്ചിരുന്നു. രോഗം സ്ഥിരീകരിക്കുന്നവർക്ക് 21 ദിവസമാണ് ക്വാറന്റൈൻ നിശ്ചയിച്ചിരിക്കുന്നത്. ഇതുവരെ 21 രാജ്യങ്ങളിലാണ് കുരങ്ങുപനി സ്ഥിരീകരിച്ചിട്ടുള്ളത്. ബ്രിട്ടൻ, ബെൽജിയം, യു.എസ്, കാനഡ, ഫ്രാൻസ്, ജർമനി, സ്പെയിൻ, ഇറ്റലി, പോർച്ചുഗൽ, സ്വീഡൻ, ആസ്‌ത്രേലിയ, ഇസ്രായേൽ, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിൽ പ്രതിരോധ നടപടികൾ ആരംഭിച്ചിട്ടുണ്ട്.

യു.എസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സി.ഡി.സി) പ്രകാരം പനി, പേശിവേദന തുടങ്ങിയ ലക്ഷണങ്ങളോടെ ആരംഭിക്കുന്ന അസുഖം പിന്നീട് മുഖത്തും ശരീരത്തിലും ചിക്കൻ പോക്‌സ് പോലുള്ള ചൊറിച്ചിലോ കുമികളോ ഉണ്ടാക്കും. കുരങ്ങ്, എലി എന്നിവയിൽനിന്ന് രോഗം സംക്രമിക്കാനിടയുണ്ട്.

മധ്യ-പടിഞ്ഞാറൻ ആഫ്രിക്കയിലെ ഉഷ്ണമേഖലാ മഴക്കാടുകളിൽ കാണുന്നതും ഇടയ്ക്കിടെ മറ്റ് പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നതുമായ രോഗമാണ് കുരങ്ങുപനിയെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. രണ്ടുമുതൽ നാല് ആഴ്ച വരെ നീണ്ടുനിൽക്കുന്ന രോഗലക്ഷണങ്ങളുണ്ടാവും. ഗുരുതരമായാൽ മരണം വരെ സംഭവിക്കാം. മരണനിരക്ക് 10 ശതമാനം വരെയാണ്. മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്കും മനുഷ്യരിൽനിന്ന് മനുഷ്യരിലേക്കും രോഗം പകരാം. ഈ രോഗത്തിന് സാധാരണയായി ഏഴു മുതൽ 14 ദിവസം വരെ ഇൻകുബേഷൻ കാലാവധിയുണ്ട്. ത്വക്ക്, കണ്ണ്, മൂക്ക് വായ എന്നിവയിലൂടെയാണ് വൈറസ് ശരീരത്തിൽ പ്രവേശിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here