ആര്‍.ഡി.ഒ കോടതിയില്‍ നിന്ന് പണവും സ്വര്‍ണവും നഷ്ടമായ സംഭവം: പ്രാഥമികാന്വേഷണത്തിലെ കണ്ടെത്തലുകള്‍ സബ്കളക്ടര്‍ ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിച്ചു

തിരുവനന്തപുരം ആര്‍.ഡി.ഒ കോടതിയില്‍നിന്ന് പണവും സ്വര്‍ണ്ണവും നഷ്ടമായ സംഭവത്തില്‍ സബ്കളക്ടര്‍ മാധവികുട്ടി പ്രാഥമികാന്വേഷണം നടത്തി ജില്ലാ കളക്ടര്‍ക്ക് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഈ വിഷയത്തില്‍ ഉന്നതതല അന്വേഷണത്തിന് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ്, സബ് കളക്ടര്‍, ഡെപ്യൂട്ടി കളക്ടര്‍ എല്‍.എ എന്നിവരെ ഉള്‍പ്പെടുത്തി ഒരു കമ്മിറ്റി രൂപീകരിച്ച് റിപ്പോര്‍ട്ടിന്മേല്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു.

ആര്‍.ഡി. ഒ കോടതികളിലെ തൊണ്ടിമുതലിന്റെ കസ്റ്റോഡിയന്‍ നിയമപ്രകാരം സീനിയര്‍ സൂപ്രണ്ടുമാരാണ്. 2010 മുതല്‍ 2019 വരെ കാലയളവിലുള്ള വിവിധ കേസുകളിലെ തൊണ്ടിമുതലുകളില്‍ നിന്നാണ് നഷ്ടം സംഭവിച്ചിട്ടുള്ളത്. അതിനാല്‍ ഈ കാലയളവുകളിലും അതിനു ശേഷവുമുള്ള കസ്റ്റോഡിയന്‍മാര്‍ക്കെതിരെ വിശദമായ അന്വേഷണം നടത്തുമെന്ന് സബ്കളക്ടര്‍ അറിയിച്ചു. ജില്ലാ കളക്ടറുടെ നിര്‍ദ്ദേശപ്രകാരം സബ് കളക്ടര്‍ കമ്മീഷണര്‍ക്ക് പരാതി നല്‍കുകയും അതുപ്രകാരം പേരൂര്‍ക്കട എസ്. എച്ച്.ഒ കേസ് അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here