Thrikkakkara: വ്യാജ വീഡിയോക്കു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ നിയമത്തിനു മുന്നില്‍ വരുന്നത് വലിയ ആശ്വാസം നല്‍കുന്നു: ഡോ. ദയാ പാസ്‌ക്കല്‍

ഡോ. ജോ ജോസഫിനെതിരായ വ്യാജ വീഡിയോക്കു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ നിയമത്തിനു മുന്നില്‍ വരുന്നത് വലിയ ആശ്വാസം നല്‍കുന്നുവെന്ന് ദയാ പാസ്‌ക്കല്‍ കൈരളി ന്യൂസിനോട് പറഞ്ഞു. താനും കുടുംബവും വലിയ മനസിക സംഘര്‍ഷത്തിലൂടെ കടന്നു പോയ സമയമായിരുന്നു അത്. രാഷ്ട്രീയനിലപാടിന്റെ പേരില്‍ ഒരാളെയും കുടുംബത്തെയും ഇത്ര മനുഷത്വ രഹിതമായി വേട്ടയാടിയ സംഭവം കേരള രാഷ്ട്രീയത്തിലുണ്ടായതായി ഓര്‍മ്മയിലില്ല. ഇനി അങ്ങനെ ഉണ്ടാകരുത്.

എതിര്‍പക്ഷത്തുള്ളവര്‍ രാഷ്ട്രീയമൊക്കെ മാറ്റിവെച്ച് കുടുംബത്തിന്റെ വേദന മനസ്സിലാക്കി അണികളെ ഇനി ഇങ്ങനെ ഉണ്ടാകാതിരിക്കാന്‍ താക്കീത് ചെയ്യണം. സമൂഹവും എല്ലാവരും ഒപ്പം നിന്ന് തന്ന പിന്തുണ കൊണ്ടാണ് ഇതിനെ അതിജീവിക്കാനായത്. പ്രതിപക്ഷ നേതാവിന്റെ നിലപാടുകള്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയമായ നിസ്സാഹായതയുടെ വെളിപ്പെടുത്തലായിട്ടാണ് ഞാന്‍ കാണുന്നത്.

ക്രൂരമായ പരിഹാസങ്ങളാണ് ജോ ജോസഫ് നേരിട്ടത്. എന്റെ കുടുംബം കടന്നുപോയ അവസ്ഥ എന്തെന്ന സാമാന്യജനങ്ങള്‍ക്ക് വളരെ വ്യക്തമായി മനസ്സിലാകും. ഇത്തരം ക്രൂരമായ വേട്ടയാടലുകളില്‍ ഞങ്ങളുടെയൊപ്പം നില്‍ക്കാനുള്ള ധാര്‍മ്മികമായ ബാധ്യത എല്ലാ മാധ്യമങ്ങള്‍ക്കുമുണ്ടെന്നും ഡോ ദയാ പാസ്‌ക്കല്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News