M M Mani: തൃക്കാക്കരയില്‍ വിജയം ഉറപ്പ്; എം എം മണി

തൃക്കാക്കരയില്‍ വിജയം ഉറപ്പാണന്ന് എം എം മണി. യുഡിഎഫ് തോല്‍ക്കുമെന്നും ആത്മ വിശ്വാസത്തിലാണ് എല്‍ഡിഎഫ് എന്നും അദ്ദേഹം പ്രതികരിച്ചു. അത്ഭുതമായിരിക്കും വിജയം, നാടിന് വേണ്ടി ഒന്നും ചെയ്യാത്തവരെ വച്ച് പൊറുപ്പിക്കരുതെന്നും തോല്‍പ്പിക്കുക തന്നെ ചെയ്യണമെന്നും എം എം മണി പറഞ്ഞു.

Thrikkakakra: തൃക്കാക്കരയില്‍ കനത്ത പോളിങ് തുടരുന്നു; പോളിങ് അമ്പത് ശതമാനത്തോടടുക്കുന്നു

തൃക്കാക്കരയില്‍ കനത്ത പോളിങ്. കാലാവസ്ഥ അനുകൂലമായതോടെ വോട്ടര്‍മാര്‍ എല്ലാം തന്നെ ബൂത്തുകളിലേക്ക് എത്തിത്തുടങ്ങി. വോട്ടര്‍മാരുടെ നീണ്ട ക്യൂവാണ് എല്ലാ ബൂത്തുകളിലും കാണാനായത്. 49.23% പോളിങ്ങാണ ഇതുവരെ രേഖപ്പെടുത്തിയിരിക്കുന്നത്.
എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ സമ്മതിദാന അവകാശം രേഖപ്പെടുത്തി. പടമുകള്‍ സ്‌കൂളിലെ 140ആം ബൂത്തിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫ് വോട്ട് രേഖപ്പെടുത്തിയത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് പാലാരിവട്ടം ബൂത്തിലും വോട്ട് ചെയ്തു. മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തും പൊന്നുരുന്നി ബൂത്തില്‍ വോട്ടു രേഖപ്പെടുത്തിയിരുന്നു. മറ്റു പ്രമുഖരും വിവിധ ബൂത്തുകളിലെത്തി വോട്ടു രേഖപ്പെടുത്തി.

239 ബൂത്തുകളാണ് ആകെ സജ്ജീകരിച്ചിട്ടുളളത്. എല്ലാ പോളിങ് ബൂത്തുകളും ഹരിത ബൂത്തുകളാണ്. രണ്ട് ലക്ഷത്തോളം വോട്ടര്‍മാരാണ് ഇന്ന് പോളിങ് ബൂത്തുകളിലേക്ക് എത്തുന്നത്. ഇവര്‍ക്ക് സമ്മതിദാനാവകാശം രേഖപ്പെടുത്താന്‍ തയാറായിരിക്കുന്നത് 194 പ്രധാന ബൂത്തുകളും 75 അധിക ബൂത്തുകളുമാണ്. 239 പ്രിസൈഡിങ്ങ് ഓഫീസര്‍മാരെയും 717 പോളിങ് ഉദ്യോഗസ്ഥരെയുമാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനായി നിയോഗിച്ചിട്ടുള്ളത്. അഞ്ചിലധികം ബൂത്തുകള്‍ ഉള്ള സ്റ്റേഷനുകളില്‍ മൈക്രോ സോഫ്റ്റ്വെയര്‍ മാരെ നിയോഗിക്കും.

എല്ലാ ബൂത്തുകളിലും വെബ് കാസ്റ്റിങ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. ആകെ 1,96,805 വോട്ടര്‍മാരാണ് മണ്ഡലത്തില്‍ ഉളളത്. 1,01,530 പേര്‍ വനിതകളാണ്. ഒരു ട്രാന്‍സ്‌ജെന്‍ഡറുമുണ്ട്. അഞ്ചിലധികം ബൂത്തുകള്‍ ഉള്ള സ്റ്റേഷനുകളില്‍ മൈക്രോ സോഫ്റ്റ്വെയര്‍ മാരെ നിയോഗിക്കും. എല്ലാ ബൂത്തുകളിലും വെബ് കാസ്റ്റിങ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. ആകെ 1,96,805 വോട്ടര്‍മാരാണ് മണ്ഡലത്തില്‍ ഉളളത്. 1,01,530 പേര്‍ വനിതകളാണ്. ഒരു ട്രാന്‍സ്‌ജെന്‍ഡറുമുണ്ട്. രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News