നടിയെ ആക്രമിച്ച കേസിൽ അതിജീവിതയ്ക്ക് തന്റെ ഭാഗം പറയുന്നതിന് തെരഞ്ഞെടുപ്പ് സമയം ബാധകമാണെന്ന് കരുതുന്നില്ലെന്ന് നടി റിമാ കല്ലിങ്കൽ(rima kallingal). എല്ലാ ചർച്ചകളും തെരഞ്ഞെടുപ്പ് ഘട്ടത്തിൽ യാദൃശ്ചികമായി നടന്നതാണ്.
രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന സാഹചര്യം വന്നപ്പോൾ അതിജീവിതതന്നെ മുഖ്യമന്ത്രിയെ നേരിൽ കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്തിയിട്ടുണ്ട്.
ഇത്രയും കാലം അതിജീവിതയുടെ കൂടെനിന്ന സർക്കാരാണിത്. വേറെ ഏത് സർക്കാരാണെങ്കിലും ഇതുപോലുള്ള ഇടപെടൽ ഉണ്ടാകുമെന്ന് കരുതുന്നില്ല. മുഖ്യമന്ത്രിയും സർക്കാരും അതിജീവിതയുടെ കൂടനിൽക്കുന്ന സാഹചര്യത്തിൽ അനാവശ്യ ചർച്ചകൾ ഓഴിവാക്കാനാണ് അതിജീവിത മുഖ്യമന്ത്രിയെ കണ്ടത്.
കാര്യങ്ങൾ രാഷ്ട്രീയമായി കൊണ്ടുപോകാൻ അതിജീവിതയ്ക്ക് താൽപ്പര്യമില്ലെന്നാണ് അവരോട് സംസാരിച്ചതിൽനിന്ന് മനസിലായതെന്നും ഉപതെരഞ്ഞെടുപ്പിൽ കൊച്ചിൻ പബ്ലിക് സ്‌കൂളിലെ 110-ാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയശേഷം റിമ പറഞ്ഞു.
നടൻ സിദിഖിന്റെ പ്രസ്‌താവനയെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് “ഞാൻ അത്രയും തരംതാഴാൻ ഉദ്ദേശിക്കുന്നില്ല’ എന്നും റിമ പറഞ്ഞു.
അതിജീവിത തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടോ എന്നായിരുന്നു വിവാദത്തെക്കുറിച്ച് ചോദിച്ചപ്പോൾ സിദ്ദിഖിന്റെ മറുചോദ്യം. താനാണെങ്കിൽ ജഡ്‌ജിയെ മാറ്റണമെന്ന് ആവശ്യപ്പെടില്ല. വിധി എതിരായാൽ മേൽക്കോടതിയെ സമീപിച്ചേനെയെന്നും സിദ്ദിഖ് പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here