തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ 68.75 ശതമാനം പോളിങ്. മുന്‍ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് തൃക്കാക്കരയില്‍ ഏറ്റവും കുറവ് പോളിങ്ങാണ് ഇത്തവണ രേഖപ്പെടുത്തിയത്. എങ്കിലും പരമാവധി വോട്ടര്‍മാരെ ബൂത്തുകളില്‍ എത്തിക്കാനായിയെന്ന കണക്കുകൂട്ടലിലും വിജയപ്രതീക്ഷയിലുമാണ് മുന്നണികള്‍.
ഒരു മാസം നീണ്ട മുന്നണികളുടെ കനത്ത പോരാട്ടം തൃക്കാക്കരയിലെ ബൂത്തുകളില്‍ കാര്യമായി പ്രതിഫലിച്ചില്ലെങ്കിലും ഭേദപ്പെട്ട പോളിംഗ് രേഖപ്പെടുത്തിയെന്ന വിശ്വാസത്തിലാണ് മുന്നണികള്‍. 68.75 ശതമാനം പോളിങ്ങാണ് തൃക്കാക്കരയില്‍ രേഖപ്പെടുത്തിയത്.
2021ല്‍ 69.28 ശതമാനവും 2016ല്‍ 74.47 ശതമാനവും രേഖപ്പെടുത്തിയിരുന്നു. രാവിലെ മുതല്‍ ഉച്ചവരെ നീണ്ട നിരയായിരുന്നു ബൂത്തുകളില്‍. എന്നാല്‍ ഉച്ചയ്ക്ക് ശേഷം പോളിംഗ് മന്ദഗതിയിലായി. അവസാന രണ്ട് മണിക്കൂറുകളില്‍ പിന്നീട് പോളിംഗ് ശക്തമായത്. സമയപരിധിയായ ആറ് മണിക്ക് തന്നെ വോട്ടെടുപ്പ് പൂര്‍ത്തീകരിക്കാനായി.
മണ്ഡലത്തിലെ 70.48 ശതമാനം പുരുഷന്മാരും 67.13 ശതമാനം സ്ത്രീകളും സമ്മതിദാനാവകാശം വിനിയോഗിച്ചു. മണ്ഡലത്തില്‍ ഉണ്ടായിരുന്ന ഏക ട്രാന്‍സ്ജന്‍ഡറും വോട്ട് രേഖപ്പെടുത്തി. പരമാവധി വോട്ടര്‍മാരെ ബൂത്തുകളില്‍ എത്തിക്കാനായിയെന്ന കണക്കുകൂട്ടലിലും വിജയപ്രതീക്ഷയിലുമാണ് സ്ഥാനാര്‍ത്ഥികള്‍.
പോളിംഗ് കഴിഞ്ഞതോടെ ഇനി കണക്കുകൂട്ടലിലും വിലയിരുത്തലിലുമാണ് മുന്നണികള്‍. മഹാരാജാസ് കോളേജില്‍ തയ്യാറാക്കിയ സ്ട്രോങ് റൂമിലേക്ക് വോട്ടിംഗ് യന്ത്രങ്ങള്‍ മാറ്റിക്കഴിഞ്ഞു. മേയ് 3നാണ് വോട്ടെണ്ണല്‍.
തൃക്കാക്കര തെരഞ്ഞെടുപ്പ് ചരിത്രം മാറ്റി എഴുതും; വിജയ പ്രതീക്ഷയില്‍ എം സ്വരാജ്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here