അമേരിക്ക(America)യിൽ വീണ്ടും വെടിവയ്പ്പ്. ഒക്ലഹോമയിലെ ടൾസയിൽ ആശുപത്രിവളപ്പിലാണ് സംഭവം. വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെട്ടു. അക്രമി സ്വയം വെടിവച്ച് മരിച്ചെന്നാണ് പൊലീസ് പറയുന്നത്.
ടൾസയിലെ സെന്റ് ഫ്രാൻസിസ് ആശുപത്രി ക്യാമ്പസിലെ ഓഫീസ് കെട്ടിടത്തിന് സമീപം ഒരാൾ തോക്കുമായി നടക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു.
എന്നാൽ ഇതിന് പിന്നാലെ തന്നെ അയാൾ വെടിയുതിർക്കുകയായിരുന്നെന്ന് ടൾസ പൊലീസ് ഉദ്യോഗസ്ഥൻ റിച്ചാർഡ് മ്യുലെൻബെർഗ് പറഞ്ഞു. “വെടിവയ്പ്പ് നടക്കുന്ന രണ്ടാം നിലയിലേക്ക് ഉദ്യോഗസ്ഥർ ഓടിയെത്തി, അവിടെ എത്തിയപ്പോൾ കുറച്ച് ആളുകൾക്ക് വെടിയേറ്റതായി കണ്ടെത്തി, ആ സമയത്ത് ഒരു ദമ്പതികൾ മരിച്ചിരുന്നു,” മെലൻബർഗ് പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.