ബോളിവുഡ് ഗായകൻ കെ കെ(KK)യുടെ മൃതദേഹം മുംബൈയിലെത്തിച്ചു. സംസ്കാരം ഇന്ന് നടക്കും. കെ കെ യുടെ ഭാര്യയും കുടുംബാംഗങ്ങളുമാണ് കൊൽക്കത്തയിലെത്തി ഭൗതിക ശരീരം ഏറ്റു വാങ്ങിയത്. കൊൽക്കത്തയിൽ നടന്ന സംഗീത പരിപാടിക്ക് ശേഷം കെ കെ കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു.
ഗായകന്റെ മരണം ഹൃദയാഘാതം മൂലമായിരുന്നുവെന്നാണ് പ്രാഥമിക പോസ്റ്റ് മോർട്ടം റിപ്പോർട്ട് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു കൊല്‍ക്കത്തയില്‍ സംഗീത പരിപാടിക്ക് പിന്നാലെ കെ.കെ കുഴഞ്ഞുവീണു മരിച്ചത്. 53 വയസ്സായിരുന്നു.
കൊല്‍ക്കത്തയിലെ നസ്‌റുല്‍ മഞ്ച ഓഡിറ്റോറിയത്തിലെ സംഗീത പരിപാടിക്ക് ശേഷം താമസിച്ചിരുന്ന ഹോട്ടലിന്റെ ഗോവണിപ്പടിയില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
വിവിധ ഭാഷകളിലായി എഴുന്നൂറോളം ഗാനങ്ങള്‍ അദ്ദേഹം ആലപിച്ചിട്ടുണ്ട്. തൃശൂര്‍ വേരുകളുള്ള മലയാളി ദമ്പതികളായ സി.എസ്. നായരുടേയും കനകവല്ലിയുടേയും മകനായി ദല്‍ഹിയിലാണ് കൃഷ്ണകുമാര്‍ കുന്നത്ത് ജനിച്ചത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here