ബലാത്സംഗക്കേസിൽ നടൻ വിജയ് ബാബു(vijaybabu)വിന് ഇന്ന് നിർണായകം. വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. അതേസമയം കേസിൽ വിജയ് ബാബുവിന്റെ ചോദ്യം ചെയ്യലും ഇന്നും തുടരും.
ഇന്നലെ ഒമ്പത് മണിക്കൂറിലധികമാണ് ചോദ്യം ചെയ്തത്. കോടതിയിൽ വിശ്വാസമുണ്ടെന്നും സത്യം തെളിയുമെന്നുമായിരുന്നു ദുബായിൽ നിന്നും എത്തിയ ശേഷം വിജയ് ബാബു പ്രതികരിച്ചത്.
തനിയ്ക്കെതിരെ വ്യാജമായ ആരോപണമാണ് പരാതിക്കാരി ഉന്നയിച്ചിരിക്കുന്നതെന്നും സിനിമയിൽ അവസരം നൽകാത്തതിലുള്ള വിരോധമാണ് പരാതിക്ക് കാരണമെന്നുമാണ് വിജയ് ബാബുവിൻ്റെ വാദം. വാദങ്ങൾ തെളിയിക്കുന്ന വാട്സ്ആപ്പ് ചാറ്റുകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും വിജയ് ബാബു പോലീസിന് കൈമാറിയതായാണ് സൂചന.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here