പുതുമുഖ നടിയെ പീഡിപ്പിച്ചെന്ന കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിനെ രണ്ടാം ദിനവും പൊലീസ് ചോദ്യം ചെയ്തു. 11 മണിക്കൂർ നേരമാണ് വിജയ് ബാബുവിനെ ചോദ്യം ചെയ്തത്.
വിദേശത്ത് ഒളിവിലായിരുന്ന വിജയ് ബാബു 39 ദിവസത്തിനുശേഷം ബുധനാഴ്ചയാണ് എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരായത്. ആദ്യദിനം ഒമ്പതര മണിക്കൂറാണ് വിജയ് ബാബുവിനെ ചോദ്യം ചെയ്തിരുന്നത്.
വ്യാഴാഴ്ച രാവിലെ ഒമ്പതോടെ വീണ്ടും സ്റ്റേഷനിൽ എത്തിയ വിജയ് ബാബുവിന്‍റെ ചോദ്യം ചെയ്യൽ രാത്രി 8.15 വരെ നീണ്ടു. കേസ് കെട്ടിച്ചമച്ചതാണെന്നും സിനിമയിൽ അവസരം നൽകാത്തതിലുള്ള വൈരാഗ്യമാണ് പരാതിക്ക് പിന്നിലെന്നുമുള്ള മൊഴി വിജയ് ബാബു ആവർത്തിച്ചു.വിജയ് ബാബുവിനെ വെള്ളിയാഴ്ച വീണ്ടും ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം അറിയിച്ചു. രാവിലെ ഒമ്പതിന് ഹാജരാകാൻ നിർദേശം നൽകിയാണ് വിട്ടയച്ചത്.
മാർച്ച് 16നും 22നും പീഡിപ്പിച്ചെന്നാണ് നടിയുടെ പരാതി. കേസെടുത്തതിന് പിന്നാലെയാണ് വിജയ് ബാബു ദുബൈയിലേക്ക് കടന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here