മുസ്ലിങ്ങള്‍ ഹിന്ദു ആരാധനാലയങ്ങള്‍ കീഴടക്കിയത് ദൈവങ്ങളെ കബളിപ്പിച്ച്;വിചിത്ര വാദവുമായി ബി ജെ പി നേതാവ് റാം സൂറത്ത് റായ്:Ram Surat Rai

മുസ്ലിങ്ങള്‍ ഹിന്ദു ആരാധനാലയങ്ങള്‍ കീഴടക്കിയത് ദൈവങ്ങളെ കബളിപ്പിച്ചാണെന്ന വിചിത്ര വാദവുമായി ബീഹാര്‍ മന്ത്രിയും ബി ജെ പി നേതാവുമായ റാം സൂറത്ത് റായ് രംഗത്ത്. ‘ഈദിന് ഹിന്ദു സഹോദരങ്ങള്‍ മുസ്ലിങ്ങളുടെ വീടുകള്‍ സന്ദര്‍ശിക്കാറുണ്ട്. മുസ്ലിങ്ങള്‍ വീട്ടിലേക്ക് എത്തുന്ന അതിഥികള്‍ക്ക് ധരിക്കാന്‍ തൊപ്പി നല്‍കാറുണ്ട്. ഇതേപോലെ മുസ്ലിങ്ങള്‍ ദൈവങ്ങളേയും കബളിപ്പിച്ചു. ഇങ്ങനെ കയ്യടക്കിയ ഹിന്ദു ആരാധനാലയങ്ങള്‍ക്ക് മുകളിലാണ് മുസ്ലിങ്ങള്‍ പള്ളികള്‍ നിര്‍മിച്ചിരിക്കുന്നത്,’ റാമം സൂറത്ത് റായ് പറഞ്ഞു. ‘ഇന്ന് ചില സ്ഥലങ്ങളില്‍ മണ്ണിനടിയില്‍ നിന്നും ദൈവങ്ങള്‍ ഉയര്‍ത്തെഴുന്നേല്‍ക്കുകയാണ്. ചിലയിടങ്ങളില്‍ ശിവനായും, കൃഷ്ണനായും, രാമനായും,’ റായ് പറഞ്ഞു.

മുസ്ലിങ്ങള്‍ ‘കുത്തക’കളാക്കി കൊണ്ടുനടക്കുന്ന ഭൂമി വരും കാലങ്ങളില്‍ വിട്ടുനല്‍കേണ്ടി വരുമെന്നും കാരണം അവ ഹിന്ദുക്കളുടേതാണെന്നും റായ് കൂട്ടിച്ചേര്‍ത്തു. ‘ആരില്‍ നിന്നും ഞങ്ങള്‍ അതൊന്നും തട്ടിപ്പറിച്ചെടുക്കാന്‍ വരുന്നില്ല. മുസ്ലിങ്ങള്‍ കാലക്രമേണ സ്വയം ഞങ്ങള്‍ക്ക് ആ ഭൂമി വിട്ടുനല്‍കേണ്ടി വരും കാരണം അത് ഹിന്ദുത്വ വിശ്വാസങ്ങള്‍ നിലനില്‍ക്കുന്ന ഭൂമിയാണെന്നും റായ് പറഞ്ഞു. അതിനിടെ ഗ്യാന്‍വാപിയില്‍ നിന്നും കണ്ടെത്തിയ ശിവലിംഗം എന്ന് പറയപ്പെടുന്ന വസ്തുവിന് മുന്‍പില്‍ പ്രാര്‍ഥന നടത്തുമെന്ന് ഹിന്ദു സന്യാസിയായ സ്വാമി അവിമുക്തേശ്വരാനന്ദ് പ്രഖ്യാപിച്ചിരുന്നു. ഗ്യാന്‍വാപിയിലെ ശിവലിംഗത്തിന് മുന്‍പില്‍ എന്തുവന്നാലും പ്രാര്‍ഥന നടത്തുമെന്നായിരുന്നു അദ്ദേഹം പ്രസ്താവന നടത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here