മുൻ എംഎൽഎ പ്രയാർ ഗോപാലകൃഷ്ണൻ (72) അന്തരിച്ചു.ഓച്ചിറയിൽ നിന്നു തിരുവനന്തപുരത്തേക്കുള്ള യാത്രയ്‌ക്കിടെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റും മിൽമ ചെയർമാനുമായി പ്രവർത്തിച്ചു. 2001ൽ ചടയമംഗലത്തുനിന്നാണ് എംഎൽഎ ആയത്.
പ്രയാർ ഗോപാലകൃഷ്ണൻ്റെ നിര്യാണത്തിൽ സ്പീക്കർ അനുശോചിച്ചു
മുൻ എം എൽ എയും സഹകാരിയുമായ പ്രയാർ ഗോപാലകൃഷ്ണൻ്റെ നിര്യാണത്തിൽ നിയമസഭാ സ്പീക്കർ എം ബി രാജേഷ് അനുശോചിച്ചു.
എം എൽ എ എന്ന നിലയിലും, മിൽമയേയും, തിരുവിതാംകൂർ ദേവസം ബോർഡിനേയും നയിച്ച വ്യക്തി എന്ന നിലയിലും തൻ്റെ കഴിവു തെളിയിച്ച ജനകീയനായ ഒരു നേതാവായിരുന്നു പ്രയാർ ഗോപാലകൃഷ്ണൻ എന്ന് സ്പീക്കർ അനുസ്മരിച്ചു.
അദ്ദേഹത്തിൻ്റെ കുടുംബത്തിൻ്റേയും സുഹൃത്തുക്കളുടേയും ദു:ഖത്തിൽ സ്പീക്കറും പങ്കു ചേർന്നു.
മുൻ എം.എൽ.എ.യും, തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമായ പ്രയാർ ഗോപാലകൃഷ്ണന്റെ നിര്യാണത്തിൽ രമേശ് ചെന്നിത്തല അനുശോചിച്ചു .
കെ.എസ്.യൂവും, യൂത്ത് കോൺഗ്രസ്സും കേരള രാഷ്ട്രീയത്തിൽ കൊടുങ്കാറ്റു സൃഷ്ടിച്ച കാലഘട്ടത്തിൽ അതു രണ്ടിന്റെയും മുൻനിരപ്പോരാളികളിലൊരാളായിരുന്നു പ്രയാർ. അതേസമയം, വിനയവും എളിമയുമായിരുന്നു പ്രയാറിന്റെ മുഖമുദ്ര.
പ്രയാറിന്റെ ഭരണകാലം തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ സുവർണ്ണകാലമായിരുന്നു. താനുമായി ദീർഘകാലമായി അടുത്ത ബന്ധം പുലർത്തിയിരുന്ന പ്രയാറിന്റെ അകാലത്തിലെ വേർപാട് അത്യന്തം ദുഃഖമുളവാക്കുന്നു എന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here