“തൃക്കാക്കരയിൽ പാർട്ടി വിരുദ്ധ നിലപാട് സ്വീകരിച്ചു” ; ഡൊമനിക് പ്രസന്റേഷനെതിരെ അബ്ദുൽ മുത്തലിബ്

ഡൊമനിക് പ്രസന്റേഷനെതിരെ കെപിസിസി ജനറൽ സെക്രട്ടറി അബ്ദുൽ മുത്തലിബ്. തൃക്കാക്കരയിൽ ഡൊമനിക് പ്രസന്റേഷൻ പാർട്ടി വിരുദ്ധ നിലപാട് സ്വീകരിച്ചു.തൃക്കാക്കരയിൽ സ്ഥാനാർത്ഥിയാകാൻ ഡൊമനിക് പ്രസന്റേഷന് മോഹമുണ്ടായിരുന്നു.സാധിക്കാതെ വന്നപ്പോഴാണ് എതിരായി പ്രവർത്തിച്ചത്.

ഡൊമനിക് പ്രസന്റേഷൻ യുഡിഎഫ് ജില്ലാ ചെയർമാൻ സ്ഥാനം രാജിവെക്കണമെന്നും രാജിവെച്ചില്ലെങ്കിൽ പുറത്താക്കണമെന്നും അബ്ദുൽ മുത്തലിബ് പറഞ്ഞു.കെപിസിസി പ്രസിഡന്റിന് ഇക്കാര്യം ചൂണ്ടിക്കാട്ടി കത്തയച്ചതായും അബ്ദുൽ മുത്തലിബ് അറിയിച്ചു.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മനോവീര്യം കെടുത്തുന്ന വിധത്തില്‍ ഡൊമനിക് പ്രസന്റേഷന്‍ സംസാരിച്ചെന്ന വിമര്‍ശനവുമായാണ് കെപിസിസി ജനറല്‍ സെക്രട്ടറി അബ്ദുല്‍ മുത്തലിബ് രം​ഗത്തെത്തിയത്. യുഡിഎഫിന് വോട്ടുകുറയുമെന്ന പ്രസ്താവന ചീഫ് ഇലക്ഷന്‍ ഏജന്റ് കൂടിയായ ഡൊമനിക് പ്രസന്റേഷനില്‍ നിന്ന് ഉണ്ടാകാന്‍ പാടില്ലായിരുന്നെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി അബ്ദുല്‍ മുത്തലിബ് പറഞ്ഞു.

ഡൊമനിക് പ്രസന്റേഷന്‍ യുഡിഎഫ് എറണാകുളം ജില്ലാ ചെയര്‍മാന്‍ സ്ഥാനം രാജിവയ്ക്കണമെന്നുള്‍പ്പെടെ അബ്ദുല്‍ മുത്തലിബ് ആവശ്യപ്പെട്ടിട്ടുണ്ട്. നിരവധി പ്രവര്‍ത്തകര്‍ അവരുടെ നീരസം പങ്കുവച്ചിരുന്നു. ഡൊമനിക് പ്രസന്റേഷനെതിരെ നടപടി ആവശ്യപ്പെട്ട് കെപിസിസി അധ്യക്ഷന് കത്ത് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഒരു മനസോടെ വിജയത്തിനായി അധ്വാനിക്കുമ്പോഴാണ് അവരുടെ ആത്മവീര്യം തകര്‍ക്കുന്ന വിധത്തിലുള്ള പ്രസ്താവന ഡൊമനിക് പ്രസന്റേഷനില്‍ നിന്നും വരുന്നത്. അദ്ദേഹം രാജി വയ്ക്കുകയോ നേതൃത്വം അദ്ദേഹത്തോട് യുഡിഎഫ് എറണാകുളം ജില്ലാ ചെയര്‍മാന്‍ സ്ഥാനം രാജിവയ്ക്കാന്‍ ആവശ്യപ്പെടുകയോ വേണമെന്ന് അബ്ദുല്‍ മുത്തലിബ് പറഞ്ഞു.

തൃക്കാക്കരയില്‍ യുഡിഎഫിന് വോട്ടുചോര്‍ച്ചയുണ്ടാകുമെന്നും ഭൂരിപക്ഷം കുറയുമെന്നും ഡൊമനിക് പ്രസന്റേഷന് പറഞ്ഞതാണ് വ്യാപകവിമര്‍ശനങ്ങള്‍ക്ക് വഴിവച്ചത്. യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് 5000 ത്തിനും 8000 നും ഇടയില്‍ ഭൂരിപക്ഷമാണ് ലഭിക്കുക എന്നായിരുന്നു അദ്ദേഹത്തിന്റെ വിലയിരുത്തല്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News