ബിജെപിയിൽ നിന്ന്‌ പുറത്താക്കിയ പ്രസീദ് ദാസിനെ പിന്തുണച്ച് യുവമോർച്ച പ്രവർത്തകരിലൊരു വിഭാഗം

ബിജെപിയിൽ നിന്ന്‌ പുറത്താക്കിയ യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി പ്രസീദ് ദാസിനെ പിന്തുണച്ച് യുവമോർച്ച പ്രവർത്തകരിൽ ഒരു വിഭാഗം. സമൂഹമാധ്യമങ്ങളിലൂടെ നിരവധി ബി.ജെ.പി പ്രവർത്തകരാണ് പ്രസീദ് ദാസിനെ പിന്തുണച്ച് രംഗത്ത് വരുന്നത്. കേന്ദ്ര സഹമന്ത്രി വി മുരളീധരനെതിരെ ട്വീറ്റ് ചെയ്തതിന് പ്രസീദ് ദാസിനെ കഴിഞ്ഞ ദിവസം ബിജെപിയിൽ നിന്ന് പുറത്താക്കിയിരുന്നു.

വി മുരളീധരനെ വിമർശിച്ചാൽ അത് പാർട്ടി വിരുദ്ധമാകുന്നതെങ്ങിനെ എന്ന ചോദ്യത്തോടെയാണ് സമൂഹ്യ മാധ്യമത്തിൽ യുവമോർച്ച പ്രവർത്തകരിലൊരു വിഭാഗം യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി പ്രസീദ് ദാസിനെ പിന്തുണച്ചു കൊണ്ട് രംഗത്തുവന്നത്.

യുവമോർച്ച ഈസ്റ്റ് മണ്ഡലം പ്രസിഡൻ്റ് വിഷ്ണു മുരളി പ്രസീദ് ദാസിനെ പിന്തുണച്ചു കൊണ്ട് സമൂഹ്യ മാധ്യമത്തിലൂടെ പരസ്യമായി രംഗത്തുവന്നു. അഭിപ്രായം പറഞ്ഞതിന് അകാരണമായി പുറത്താക്കിയ പ്രസീദ് ദാസിനെ തിരിച്ചെടുക്കാൻ തയാറാകണമെന്നാണ് ഫെയിസ് ബുക്ക് പോസ്റ്റ്.

വി.മുരളീധരനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു കൊണ്ട് കഴിഞ്ഞ ദിവസമാണ് പ്രസീദ് ദാസ് രംഗത്തു വന്നത്. ട്വിറ്ററിലൂടെയായിരുന്നു വിമർശനം. വി മുരളീധരൻ ഈസ് ദി കേഴ്സ് ഓഫ് കേരള ബി.ജെ.പി. എന്നു പറഞ്ഞാണ് ട്വീറ്റ് തുടങ്ങുന്നത്.

തെരഞ്ഞെടുപ്പ് തോൽവികൾക്ക് കാരണം വി.മുരളീധരനാണെന്നും ട്വീറ്റിൽ വിമർശിക്കുന്നുണ്ട്. ഇതിനു പിന്നാലെയാണ് പ്രസീദ് ദാസിനെ ബി.ജെ.പിയിൽ നിന്ന് പുറത്താക്കിയത്. യാതൊരു തരത്തിലുമുള്ള വിശദീകരണവും തേടാതെയായിരുന്നു പുറത്താക്കൽ.

എന്നാൽ ഇതിനെതിരെ ബി.ജെ.പിയിൽ പ്രതിഷേധം ശക്തമാവുകയാണ്. തൃക്കാക്കരയിൽ ഏറ്റ തോൽവിക്കു പിന്നാലെ ബി.ജെ.പി.യിലെ മുരളീധര പക്ഷവും കൃഷ്ണദാസ് പക്ഷവും പരസ്പരം പഴിചാരി പോരു മുറുക്കുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News