നടിയെ പീഡിപ്പിച്ച കേസിൽ ഒളിവിൽ കഴിഞ്ഞ വിജയ്ബാബുവിനെ സഹായിച്ചതിന് നടൻ സൈജു കുറുപ്പി(saiju kurupp)നെ പൊലീസ് ചോദ്യം ചെയ്തു.
വിജയ് ബാബുവിന് ക്രെഡിറ്റ് കാർഡ് എത്തിച്ചു നൽകിയത് സൈജുകുറുപ്പായിരുന്നു. ദുബായിൽ എത്തിയാണ് ഇയാൾ ക്രെഡിറ്റ് കാർഡ് കൈമാറിയത്. കൊച്ചിയിലെ ഒരു കേന്ദ്രത്തിൽ വച്ചാണ് സൈജുവിനെ ചോദ്യം ചെയ്തത്.
വിജയ് ബാബുവിന്റെ അടുത്ത സുഹൃത്തുക്കളിലൊരാളാണ് നടൻ സൈജു കുറുപ്പ്. ദുബായിയിൽ ഒളിവിൽ കഴിയുമ്പോൾ കൈവശമുണ്ടായിരുന്ന പണം തീർന്ന വിജയ് ബാബു വീട്ടിലും, സുഹൃത്തുക്കളിൽ ചിലരോടും പണമെത്തിക്കാൻ ആവശ്യപ്പെട്ടിരുന്നു.
പ്രതിയുടെ ക്രെഡിറ്റ് കാർഡ് ദുബായിയിൽ എത്തിച്ചു നൽകിയതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ തിരക്കിയാണ് സൈജു കുറുപ്പിന്റെ മൊഴിയെടുത്തത്. കേസിൽ 30 സാക്ഷികളുടെ മൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here