തൃക്കാക്കര(thrikkakkara)യിലെ വിജയം സതീശന് മാത്രമുള്ളതെന്ന പ്രചാരണം മുതിര്‍ന്ന നേതാക്കളെ ചൊടിപ്പിക്കുന്നു. മാത്രമല്ല ആദരണീയനായ കെ.കരുണാകനെ ഏവരും വിളിക്കുന്ന ലീഡര്‍ പ്രയോഗം സതീശന്റെ ഫ്ലക്‌സുകളില്‍ ഇടംപിടിച്ചതും മുതിര്‍ന്ന നേതാക്കളെ പ്രകോപിപ്പിക്കുന്നതായി.
പാര്‍ട്ടിക്കുള്ളില്‍ ചേരിപ്പോര് ശക്തമായതോടെ വിഡി സതീശൻ തന്നെ തന്റെ ഫ്ലക്സുകള്‍ പിന്‍വലിക്കുമെന്ന് പറയേണ്ടി വന്നു. വിമാനത്താവളത്തില്‍ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കിയ സ്വീകരണത്തിലാണ് സതീശന്റെ പ്രതികരണം.
അതേസമയം, സതീശനെ കവിതയിലൂടെ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.എസ്.നുസൂറും രംഗത്തെത്തി. ഉരുക്കുകോട്ടയിലെ വിജയത്തില്‍ അപരപിതൃത്വമെന്നത് അത്ഭുതമെന്നാണ് എന്‍ എസ് നുസൂറിന്റെ പരിഹാസം.
നഗരത്തില്‍ നിറയുന്ന വിഡി സതീശന്റെ മുഖമുള്ള ഫ്ളെക്‌സുകളെയും നൂസൂര്‍ തന്റെ ഫെയ്‌സ് ബുക്ക് പേജില്‍ പങ്കുവച്ച കവിതയില്‍ വിമര്‍ശിക്കുന്നു. തൃക്കാക്കര തെരഞ്ഞെടുപ്പ് വിജയത്തോടെ കോണ്‍ഗ്രസിന്റെ അധികാര തര്‍ക്കത്തില്‍ പുതിയൊരു പോര്‍മുഖം തുറന്നിരിക്കുകയാണ്.
പുതിയ ചേരിയുടെ നേതാവും നായകനും താന്‍ തന്നെയാണ് എന്ന പ്രഖ്യപനമാണ് വിഡി സതീശന്‍ പറയാതെ പറയുന്നത്. ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലക്കും ഒപ്പം കെ.സുധാകരനും കൂടിയുള്ള താക്കീതാണ് സതീശന്റെ പുതിയ നീക്കങ്ങള്‍.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here