കൊല്ലം പത്തനാപുരത്ത് അമ്മയ്ക്ക് നേരെയുള്ള മകളുടെ പീഡനത്തിൽ മനുഷ്യാവകാശ കമ്മീഷനും പൊലീസും കേസെടുത്തു.മകൾ ലീനയ്ക്കെതിരെയാണ് കേസെടുത്തത്.അമ്മ ലീലാമ്മയുടേയും പഞ്ചായത്ത് അംഗത്തിൻറെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയായാണ് കേസെടുത്തിട്ടുള്ളത്.
പത്തനാപുരത്ത് (pathanapuram) മകൾ വൃദ്ധയായ അമ്മയെ കെട്ടിയിട്ടു മർദ്ദിച്ചു
പത്തനാപുരത്ത്(pathanapuram) മകൾ വൃദ്ധയായ അമ്മയെ കെട്ടിയിട്ടു മർദ്ദിച്ചു. ചോദ്യം ചെയ്ത വനിതാ പഞ്ചായത്ത് അംഗത്തിനും മർദ്ദനം.പത്തനാപുരം ഗ്രാമപഞ്ചായത്തിലെ നടുക്കുന്ന് നോർത്ത് വാർഡംഗം അർഷ മോൾക്കാണ് മർദ്ദനമേറ്റത്.
കഴിഞ്ഞ ദിവസം നെടുംപറമ്പ് പാക്കണംകാലായിലായിരുന്നു സംഭവം. പഞ്ചായത്ത് അംഗത്തിന്റെ അയൽവാസി കൂടിയായ പാലപ്പള്ളിൽ വീട്ടിൽ ലീനയാണ് അമ്മ ലീലാമ്മയെ വീട് തട്ടിയെടുക്കാൻ മർദ്ദിച്ചതെന്ന് പറയുന്നു. ലീന വയോധികയായ മാതാവ് ലീലാമ്മയെ വീട്ടുമുറ്റത്തുള്ള ഇരുമ്പ് തൂണിൽ കെട്ടിയിട്ട് മർദ്ദിക്കുകയായിരുന്നു.
ഇവരുടെ നിലവിളി കേട്ടാണ് പഞ്ചായത്ത് അംഗം അർഷാമോൾ ഉൾപ്പെടെയുള്ള അയൽവാസികൾ ഇടപെട്ടത്. അക്രമം ചോദ്യംചെയ്ത പഞ്ചായത്ത് അംഗത്തെ മുടിയിൽ കുത്തിപ്പിടിച്ച് ഗേറ്റിനകത്തേക്ക് ലീന തള്ളി വീഴ്ത്തുകയായിരുന്നു.
നിലത്തുവീണ പഞ്ചായത്ത് അംഗത്തെ മുടിയിൽ നിന്നും പിടിവിടാതെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തു.ഒടുവിൽ നാട്ടുകാരും പഞ്ചായത്ത് അംഗത്തെ ഭർത്താവും ഉൾപ്പെടെയുള്ളവർ ചേർന്ന് ഇവരെ പിടിച്ചു മാറ്റുകയായിരുന്നു. പരുക്കേറ്റ പഞ്ചായത്തംഗം ആശുപത്രിയിൽ ചികിത്സയിലാണ്.
നാട്ടുകാരെയും പ്രതിയായ ലീന അസഭ്യം പറയുകയും മർദ്ദിക്കാൻ ശ്രമിക്കുകയും ചെയ്തതായും പത്തനാപുരം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ലീന മുൻപും മാതാവിനെ ഉപദ്രവിച്ചിരുന്നതായി പ്രാദേശവാസികൾ പറയുന്നു.
സംഭവത്തിൽ പത്തനാപുരം പൊലീസിൽ ഉൾപ്പെടെ മുൻപും കേസ് നൽകിയിട്ടുള്ളതാണ്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് പഞ്ചായത്ത് അംഗം പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ലീനയും ആശുപത്രിയിൽ ചികിത്സയിലാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here