കെ കെയുടെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന പൊലീസ് വാദം തള്ളി ഡോക്ടര്‍മാര്‍; മരണത്തില്‍ വീഴ്ചയുണ്ടായി

സംഗീത പരിപാടിക്കിടെ മരിച്ച ബോളീവുഡ് ഗായകന്‍ കൃഷ്ണകുമാര്‍ കുന്നത്തിന്റെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന പൊലീസ് നിലപാട് തള്ളി ഹൃദ്രോഗ വിദഗ്ധന്‍ ഡോ.കുനാല്‍ സര്‍ക്കാര്‍. അവശനായി തുടങ്ങിയപ്പോള്‍ തന്നെ രോഗാവസ്ഥ തിരിച്ചറിയുന്നതിലും സംയോജിതമായ ചികിത്സ നല്‍കുന്നതിലും കെ കെയുടെ സെക്രട്ടറിക്ക് വീഴ്ച പറ്റിയെന്നും ഹൃദ്രോഗ വിദഗ്ധന്‍ പറഞ്ഞു.

സാധാരണ ഒരു മനുഷ്യനെ പോലും രോഗിയാക്കുന്നതായിരുന്നു നസ്റുല്‍ മഞ്ജിലെ സാഹചര്യമെന്നും സംഗീത പരിപാടി പകുതിയായപ്പോള്‍ തന്നെ കെ കെ ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്നുവെന്നും ഡോ. കുനാല്‍ സര്‍ക്കാര്‍ പറഞ്ഞു.

കൊല്‍ക്കത്തയിലെ ഗ്രാന്‍ഡ് ഹോട്ടലില്‍ വെച്ചായിരുന്നു കെ.കെയുടെ അന്ത്യം. കെ.കെയുടെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് നേരത്തെയും കുനാല്‍ സര്‍ക്കാര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. രണ്ടര മണിക്കൂറോളം അവശതയുണ്ടായിരുന്നു.

ഇതിന് ശേഷമാണ് മരണം സംഭവിച്ചതെന്നായിരുന്നു പ്രതികരണം. പരിപാടിക്കിടെ അസ്വസ്ഥനായ കെ.കെയെ അദ്ദേഹത്തിന്റെ സ്റ്റാഫംഗങ്ങള്‍ വേദിയില്‍ നിന്ന് പുറത്തേക്ക് കൊണ്ടുപോകുന്നത് വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

അതേസമയം ബോളിവുഡ്(Bollywood) ഗായകന്‍ കെ കെ(K K) യുടെ അന്തിമ പോസ്റ്റ്മോര്‍ട്ട റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. മയോകാര്‍ഡിയല്‍ ഇന്‍ഫ്രാക്ഷന്‍’ ആണ് ഗായകന്റെ മരണകാരണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതോടെ അസ്വാഭാവിക മരണത്തിന്റെ വാദം തള്ളിക്കളയാമെന്നാണ് പൊലീസ് നിഗമനം.

എന്നാല്‍ ഗായകന് സമയോചിതമായ ചികിത്സ ലഭിച്ചിരുന്നുവെങ്കില്‍ ജീവന്‍ രക്ഷിക്കാന്‍ കഴിയുമായിരുന്നുവെന്നാണ് ബന്ധപ്പെട്ട ഡോക്ടമാര്‍ പ്രതികരിച്ചത്. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു കെ കെയുടെ മരണം. കൊല്‍ക്കത്തയിലെ നസ്‌റുല്‍ മഞ്ചയില്‍ ചൊവ്വാഴ്ച രാത്രി സംഗീത പരിപാടിയില്‍ പങ്കെടുക്കവെ ശാരീരിക അസ്വാസ്ഥ്യങ്ങളെ തുടര്‍ന്ന് പരിപാടി പൂര്‍ത്തിയാക്കാതെ വേദിയില്‍ നിന്ന് ഹോട്ടല്‍ മുറിയിലേക്ക് മടങ്ങുകയായിരുന്നു.

തുടര്‍ന്ന് മുറിയില്‍ കുഴഞ്ഞുവീണ ഇദ്ദേഹത്തെ രാത്രി 10.30ന്ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഹിന്ദി, മലയാളം, തമിഴ്, കന്നട, ബംഗാളി, മറാത്തി പാട്ടുകള്‍ പാടിയിട്ടുണ്ട്. 1999ലെ പല്‍ ആണ് കെ കെയുടെ ആദ്യ സംഗീത ആല്‍ബം. ഹം ദില്‍ ദേ ചുപ്‌കേ സനം, ദസ്, ഗുണ്ടെ, പുതിയമുഖം തുടങ്ങിയ സിനിമകളില്‍ പാടിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News