ജമ്മുകശ്‍മീരിലെ രണ്ടിടങ്ങളില്‍ നടന്ന ഏറ്റുമുട്ടലില്‍ സൈന്യം മൂന്ന് ഭീകരരെ(terrorists) വധിച്ചു. ഇതില്‍ രണ്ടുപേര്‍ പാക് ഭീകരരാണെന്ന് സൈന്യം അറിയിച്ചു. എട്ട് മണിക്കൂറിനുള്ളില്‍ നടന്ന രണ്ട് ഏറ്റുമുട്ടലിലാണ് മൂന്ന് ഭീകരരെ സൈന്യം വധിച്ചത്.
പാകിസ്ഥാനിൽ നിന്നുള്ള ലഷ്‌കറെ തയിബ ഭീകരൻ തുഫൈൽ ഉൾപ്പെടെ രണ്ടുപേരെയാണ് ജമ്മു കശ്‍മീരിലെ കുപ്‍വാരയിൽ സൈന്യം വധിച്ചത്. മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലാണ് കുപ്പുവാരയിലുണ്ടായത്.
കൂടുതല്‍ ഭീകരര്‍ ഉണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ തെരച്ചില്‍ തുരുകയാണ്. സോപ്പോറില്‍ നടന്ന രണ്ടാമത്തെ ഏറ്റുമുട്ടലിലാണ് മറ്റൊരു തീവ്രവാദിയെ കൂടി സൈന്യം വധിച്ചത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ജമ്മുകാശ്മീരിലെ പല ഭാഗങ്ങളിലും ഏറ്റുമുട്ടല് തുടരുകയാണ്. കശ്മീരില്‍ തൊഴിലെടുക്കുന്ന ഹിന്ദി വിഭാഗങ്ങളെ ലക്ഷ്യം വെച്ച് നിരവധി ആക്രമങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ തീവ്രവാദികള്‍ നടത്തിയിരുന്നു.
ഇതില്‍ ഒരു അദ്ധ്യാപികയും ബാങ്ക് മാനേജരും ഉള്‍പ്പടെയുള്ളവര്‍ കൊല്ലപ്പെട്ടിരുന്നു. ഇതികൂടാതെയാണ് അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് നേരെ നടന്ന ആക്രമണം. തൊഴിലാളികളോടും ജീവനക്കാരോടും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് നീങ്ങാന്‍ സൈന്യം നിര്‍ദ്ദേശിച്ചിരുന്നു.
അതിന് ശേഷം നടത്തിയ തെരച്ചിലിലാണ് ഭീകരരെ വധിച്ചത്. കശ്മീരില്‍ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കശ്മീരിലെ പണ്ഡിറ്റുകളുടെ പ്രതിഷേധം തുടരുകയാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here