നടിയെ ആക്രമിച്ച കേസിൽ പുകമറ സൃഷ്ടിക്കാനാണ് പ്രോസിക്യൂഷന്റെ ശ്രമമെന്ന് ദിലീപ്(dileep) കോടതിയിൽ. തനിക്കെതിരായ ആരോപണങ്ങൾ പ്രോസിക്യൂഷൻ കെട്ടിച്ചമച്ചതാണ്.
ദിലീപിൻ്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ഹർജി പരിഗണിക്കവെയാണ് പ്രതിഭാഗത്തിൻ്റെ മറുപടി. ബാലചന്ദ്രകുമാറിൻ്റെ തിരക്കഥയാണ് കേസിന് ആധാരം. ദിലീപിൻ്റെ അഭിഭാഷകർ സാക്ഷികളെ സ്വാധിനിക്കാൻ ശ്രമിച്ചിട്ടില്ലെന്നും പ്രതിഭാഗം പറഞ്ഞു.
വെളിപ്പെടുത്തൽ നടത്തുന്നതിന് മുൻപ് പണം ആവശ്യപ്പെട്ട് ബാലചന്ദ്രകുമാർ ദിലീപിന് അയച്ച വോയ്സ് ക്ലിപ്പുകൾ പ്രതിഭാഗം കോടതിയിൽ ഹാജരാക്കി.
അതേസമയം, ജാമ്യം റദ്ദാക്കണമെന്ന ഹർജി വിചാരണക്കോടതി ഈ മാസം 14 ന് പരിഗണിക്കാനായി മാറ്റി. കേസിൽ തുടരന്വേഷണ റിപ്പോർട്ട് അടുത്ത മാസം പതിനാറാം തീയതി സമർപ്പിക്കണമെന്ന് വിചാരണക്കോടതി നിർദേശിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.