റേപ്പ് ചെയ്യാൻ ശ്രമിച്ചയാളിൽ നിന്ന് രക്ഷപ്പെട്ട സാഹചര്യത്തെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി യുവതി. ചിത്രകാരിയായ ആലിസ് മഹാമുദ്രയാണ് തനിക്ക് നേരിടേണ്ടി വന്ന അതിക്രമത്തെക്കുറിച്ച് ഫേസ്ബുക്ക് കുറിപ്പിട്ടിരിക്കുന്നത്. ഇന്നലെ രാത്രി 8.30 യോടെ കോഴിക്കോട് കുന്നമംഗലത്ത് ബസ്സിറങ്ങി വീട്ടിലേക്ക് നടന്നു പോകുകയായിരുന്നു ഇവർ. സ്ട്രീറ്റ് ലൈറ്റ്സ് ഇല്ലാത്ത സ്ഥലത്ത് വെച്ചാണ് ഇവർ ആക്രമിക്കപ്പെട്ടത്.
രാത്രി എട്ടരയോടെ ബസിറങ്ങി നടന്ന് വരുമ്പോൾ വീട്ടിലേക്ക് പോകുന്ന വഴിയിൽ വെച്ച് അജ്ഞാൻ കടന്ന് പിടിച്ച് ആക്രമിച്ചതും അവനെ പ്രതിരോധിച്ച് നിലത്തിട്ട് ചവിട്ടിയതുമെല്ലാമാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ കോഴിക്കോട് സ്വദേശിനി വെളിപ്പെടുത്തിയത്. പിന്നീട് നാട്ടുകാരുടെ സഹായത്തോടെ അക്രമിയെ പിടികൂടി പോലീസിൽ ഏൽപ്പിക്കാൻ അവർക്ക് കഴിഞ്ഞിരുന്നു. എന്നാൽ നിയമപരമായി നിരവധി ലൂപ് ഹോളുകൾ നിലനിൽക്കുന്ന നാട്ടിൽ ഏതറ്റം വരെയും ചെന്ന് അക്രമിക്ക് അർഹിക്കുന്ന ശിക്ഷ വാങ്ങിച്ചുകൊടുക്കുമെന്ന ശക്തമായ തീരുമാനമാണ് ആലീസ് മഹാമുദ്രയെന്ന യുവതി വ്യക്തമാക്കുന്നത്.
ആക്രമിക്കപ്പെട്ട സാഹചര്യത്തിൽ സ്വയം പ്രതിരോധിക്കാൻ കഴിഞ്ഞില്ലായിരുന്നെങ്കിൽ കഥ മറിച്ചായേനേയെന്നും തന്റെ സ്ഥാനത്ത് വിറച്ചു പോകുന്ന ഒരു സ്ത്രീയോ കുട്ടിയോ ആയിരുന്നെങ്കിൽ സ്ഥിതി ഇതാകുമായിരുന്നില്ലെന്നും അവർ പറയുന്നു. അതിനാൽ ലോകത്തിലെ മൊത്തം സ്ത്രീകൾക്ക് വേണ്ടിയും ഇതുവരെയും റേപ്പ് ചെയ്യപ്പെട്ടവർക്ക് വേണ്ടിയും അക്രമിയെ വെറുതെ വിടാൻ ഉദ്ദേശിക്കുന്നില്ലെന്ന് യുവതി വ്യക്തമാക്കി.
അതേസമയം, ആക്രമിക്കപ്പെടുന്നവരുടെ പോരാടാനുള്ള ആത്മവിശ്വാസമാണ് അവിടെ ഇല്ലാതാകുന്നത്. ഈ സാഹചര്യത്തിൽ ആലിസ് മഹാമുദ്രയെ പോലെയുള്ള സ്ത്രീകൾ സ്വയം പ്രതിരോധവും ആത്മവിശ്വാസവും കൈമുതലാക്കി മുന്നോട്ടുവരുന്നതിനെ പ്രശംസിക്കുകയാണ് സോഷ്യൽമീഡിയ.
ആലിസ് മഹാമുദ്രയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:
ഇവൻ റേപ്പിസ്റ്റ്
ഇന്നലെ രാത്രി 8.30 ന് കോഴിക്കോട് കുന്നമംഗലം ബസ്സ് ഇറങ്ങി എന്റെ വീട്ടിലേയ്ക്ക് നടന്നു വരുന്ന വഴിയിൽ ഞാൻ അറിയാതെ ഇവൻ എന്നെ ഫോളോ ചെയ്തിരുന്നു. ജംഗ്ഷൻ വിട്ട് ഇടവഴിയിലേയ്ക്ക്
ഇനിയുള്ളതാണ് നമ്മുടെ നിയമപരമായ ലൂപ്പ് ഹോൾ. ഇതുവരെയും നടന്ന റേപ്പുകളുടെ വിധി ഇനി ബാക്കി നിങ്ങൾക്ക് ഊഹിക്കാവുന്നതേയുള്ളൂ. പക്ഷേ ഏതറ്റം വരെയും ഞാൻ പോകും. ഇവൻ ഈ സമൂഹത്തിൽ ഇനിയും പതിയിരിക്കാൻ പാടില്ല. ഇന്നലെ ഒരുപക്ഷേ എന്റെ അപകട സാഹചര്യങ്ങളിൽ വരുന്ന അസാമാന്യ പ്രതിരോധ ശക്തിയും നേരം അതിനെക്കാളും ഇരുട്ടിയിട്ടില്ല എന്നുള്ളതും ഭാഗ്യവും അനൂകൂല ഘടകമായി വന്നതിനാലാണ് ഞാൻ റേപ്പ് ചെയ്യപ്പെടാതിരുന്നതും കൊല്ലപ്പെടാതിരുന്നതും. ഇതേ സാഹചര്യത്തിൽ വിറച്ചു പോകുന്ന ഒരു സ്ത്രീയോ ഒരു കുട്ടിയോ ആയിരുന്നെങ്കിൽ സ്ഥിതി ഇതാകുമായിരുന്നില്ല. ആയതിനാൽ എന്റെ ഉടലിനെ, എന്റെ ആത്മാഭിമാനത്തെ ആക്രമിച്ച അവനെ എന്റെ വ്യക്തിപരമായ പേരിലും ലോകത്തിലെ മൊത്തം സ്ത്രീകൾക്ക് വേണ്ടിയും ഇതുവരെയും റേപ്പ് ചെയ്യപ്പെട്ട മൊത്തം സ്ത്രീകൾക്ക് വേണ്ടിയും വെറുതെ വിടാൻ ഞാൻ ഉദ്ദേശിക്കുന്നില്ല.
അവനു വേണ്ടി കരഞ്ഞു കാലുപിടിച്ച അവന്റെ അമ്മയോട് ഞാൻ പറഞ്ഞത്: നിങ്ങൾ അവനെ കൊന്നിട്ട് വരൂ. അപ്പോൾ മാത്രം ഞാൻ നിങ്ങളുടെ വാക്കുകൾക്ക് ചെവി തരാം. അല്ലെങ്കിൽ ഞാൻ അവനെ കൊന്നുകൊള്ളാം.
അവന്റെ പേരും അഡ്രസ്സും ഞാൻ ഇന്ന് എടുക്കും. ലോകത്തിന്റെ മുന്നിൽ ഇവൻ റേപ്പിസ്റ്റ് എന്ന് ഞാൻ മുദ്രയടിക്കും. ഇനി ഒരിക്കലും എവിടെയും പതുങ്ങിയിരിക്കാ
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here