ഹവാല ഇടപാട് കേസിൽ അറസ്റ്റിലായ ദില്ലി ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയ്‌നിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. സത്യേന്ദ്ര ജെയ്‌നിനെ ഇന്ന് കോടതിയിൽ ഹാജരാക്കിയേക്കും. ഹവാല ഇടപാടുമായി ബന്ധപ്പെട്ട കേസിൽ കഴിഞ്ഞ മാസം 30 നാണ് സത്യേന്ദ്ര ജയ്നെ അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച ജെയിനിന്‍റെ വസതിയിലും, ബന്ധപ്പെട്ട കേന്ദ്രങ്ങളിലും നടത്തിയ റെയ്ഡില്‍ രണ്ടര കോടി രൂപയും കോടികളുടെ സ്വര്‍ണ്ണവും പിടിച്ചെടുത്തിരുന്നു.എന്നാല്‍ മന്ത്രിക്കെതിരെ ബിജെപിയുടെ ഗൂഡാലോചനയുടെ ഭാഗ മായി ഇ.ഡി കള്ളക്കേസെടുക്കുകയായിരുന്നു എന്നാണ് ആംആദ്മി പാര്‍ട്ടിയുടെ നിലപാട്.
അതേസമയം, 2015-16ല്‍ കൊല്‍ക്കത്ത ആസ്ഥാനമായുള്ള ഒരു കമ്പനിയുമായി സത്യേന്ദര്‍ ജെയിന്‍ ഹവാല ഇടപാടു നടത്തിയിട്ടുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഭൂമി വാങ്ങാനും ദില്ലിക്ക് സമീപം കൃഷിഭൂമി വാങ്ങാന്‍ എടുത്ത വായ്പകള്‍ തിരിച്ചയ്ക്കാനും മന്ത്രി ഈ പണം ഉപയോഗിച്ചതായും ഇ ഡി പറയുന്നു. കള്ളപ്പണം വെളുപ്പിച്ചതിനു 2017ല്‍ സിബിഐ രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് ഇ ഡി കേസെടുത്തത്. ജെയിനിന്റെ 4.81 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ കഴിഞ്ഞ മാസം ഇ ഡി കണ്ടുകെട്ടിയിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here