കണ്ണുകളെ ഈറനണിയിച്ചു ദില്ലി ബിക്കനീർ ഹൗസിൽ നടന്ന ഫോട്ടോ പ്രദർശനം. സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകൻ ആശിഷ് പകർത്തിയ ചിത്രങ്ങകുടെ പ്രദർശനം ശ്രദ്ധേയമാണ്. കഴിഞ്ഞ വർഷം ഏപ്രിൽ 22ന് കൊവിഡ് ബാധിച്ചു മരിച്ച ആശിഷിന്റെ 36-ാം ജന്മദിനം കൂടിയാണിന്ന്.
പ്രൊഫഷണൽ ഫോട്ടോഗ്രാഫർ അല്ലെങ്കിലും ആശിഷ് പകർത്തിയ ചിത്രങ്ങൾ ആരെയും ചിന്തിപ്പിക്കുന്നതാണ്. പ്രകൃതിയും സാമൂഹിക ജീവിതവും അദ്ധ്വാനിക്കുന്ന ജന വിഭാഗവും വനവും വന്യ ജീവികളും മനുഷ്യ മനസിൽ വികാരമായി മിന്നി മറയുന്ന മുഖഭാവങ്ങളുമൊക്കെ ആശിഷ് പകർത്തിയ ചിത്രങ്ങളിലുണ്ട്. ആശിഷ് യാത്ര നടത്തിയ യാത്രകളിൽ ഒപ്പിയെടുത്ത അനവധി ഫോട്ടോകൾ പ്രദർശനത്തിലുണ്ട്. ഇതാണ് തൻ്റെ പ്രണയ സംഗീതമെന്ന് ആശിഷിൻ്റെ ഭാര്യ സ്വാതിയുടെ വാക്കുകൾ.സീതാറാം യെച്ചൂരിയും ഫോട്ടോ പ്രദർശനം കണ്ടത് ഈറനണിഞ്ഞ കണ്ണുകളോടെയാണ്.
മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ ലേഖനങ്ങൾ എഴുതിയിരുന്ന ആശിഷ് തൻ്റെ ഫോട്ടോകളിലൂടെയും തൻ്റെ പ്രതിഭ പ്രകടപ്പിച്ചിരിക്കുകയാണ്. അറിയപ്പെടാതെ പോയ മികച്ച ഫോട്ടോഗ്രാഫർ കൂടിയായിരുന്നു ആശിഷ് യെച്ചൂരി എന്ന് ഈ ചിത്രങ്ങൾ വിളിച്ച് പറയുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here