കേന്ദ്ര ഏജന്‍സികളെ വീട്ടിലേക്ക് സ്വാഗതം ചെയ്യുന്നു,ഒരു ഭയവുമില്ല: കെ.ടി ജലീല്‍

സ്വപ്ന സുരേഷ് പൊളിറ്റിക്കല്‍ ടൂള്‍ എന്ന് മുന്‍ മന്ത്രി കെ ടി ജലീല്‍ .വളരെ പ്രധാനപ്പെട്ട ഒരു ബാഗ് മറന്ന് വെച്ചു എന്നാണ് സ്വപ്ന പറയുന്നത്. കേരളത്തിന്റെ പൊതു സമൂഹത്തിന്റെ ബുദ്ധിയെ ആണ് ഇവര്‍ ചോദ്യം ചെയ്യുന്നതെന്നും ജലീല്‍. കേന്ദ്ര ഏജന്‍സികള്‍ക്ക് വീട്ടില്‍ വന്ന് അന്വേഷിക്കാമെന്നും ജലീല്‍ പറഞ്ഞു.  RSS നും BJP ക്കും കപ്പം കൊടുത്ത് ജീവിക്കാന്‍ ഉദ്ദേശിക്കുന്നില്ലന്നും ജലീല്‍ തുറന്നടിച്ചു. 16 വര്‍ഷത്തെ തന്റെ ധനവിനിയോഗം അടക്കമുള്ള എല്ലാ കാര്യങ്ങളും പരിശോധിക്കാം. ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് ഒരു ഭയവുമില്ലെന്നും ജലീല്‍ പറഞ്ഞു.

പി.സി ജോര്‍ജും സ്വപ്നയും നട്ടാല്‍ കുരുക്കാത്ത നുണയാണ് പറയുന്നത്. താനൊരു പ്രാക്ടീസിങ് മുസ്ലിമാണ്. മതാനുഷ്ഠാനങ്ങള്‍ അനുസരിച്ച് ജീവിക്കുന്നയാളാണ്. അതില്‍നിന്ന് മാറിയൊരു സര്‍ട്ടിഫിക്കറ്റ് വേണ്ട. എസ്ഡിപിഐയെ രൂപീകരണകാലം മുതല്‍ എതിര്‍ക്കുന്നു എന്നതില്‍ അഭിമാനിക്കുന്ന ആളാണ് താനെന്നും ജലീല്‍ പറഞ്ഞു.

യുപി രജിസ്ട്രേഷന്‍ കാറില്‍ ഒരാള്‍ വന്ന് ഭീഷണിപ്പെടുത്തിയെന്ന് സ്വര്‍ണക്കടത്ത് കേസ് പറയുന്നത്. അതും അന്വേഷിക്കണം. ആയിരം കൊല്ലം അന്വേഷിച്ചാലും താന്‍ അനധികൃതമായി ഒരു രൂപ സമ്പാദിച്ചെന്ന് കണ്ടെത്താനാവില്ല. 30 കൊല്ലത്തെ തന്റെ അക്കൗണ്ട് പരിശോധിച്ചു. തന്റെ കണക്ക് കണ്ട് ഇ.ഡി തന്നെ ഞെട്ടി. മലപ്പുറത്ത് നിന്നുള്ള ഒരു കാക്ക ആയതുകൊണ്ട് എന്തെങ്കിലും കിട്ടുമെന്ന് ഇ.ഡി കരുതി. എന്നാല്‍ ഒന്നും കണ്ടെത്താന്‍ അവര്‍ക്ക് കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി ബിരിയാണി കഴിക്കുന്നത് താന്‍ കണ്ടിട്ടില്ല. അദ്ദേഹത്തിന് അതില്‍ താല്‍പര്യവുമില്ല. ജലീലിന്റെ വീട്ടിലേക്ക് ബിരിയാണിച്ചെമ്പ് കൊണ്ടുവന്നുവെന്ന് പറഞ്ഞിരുന്നെങ്കില്‍ കുറച്ചെങ്കിലും വിശ്വസിക്കാമായിരുന്നു. തനിക്ക് ബിരിയാണി ഇഷ്ടമാണ്. സ്വപ്ന സുരേഷിന്റെ അക്കൗണ്ട് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News