Shaj Kiran; സ്വപ്നയെ ഇന്നലെ കണ്ടിരുന്നു, അവരുമായുള്ളത് സൗഹൃദം മാത്രം; മുഖ്യമന്ത്രിയുമായി പരിചയമില്ല; ഷാജ് കിരൺ

സ്വപ്ന സുരേഷ് പരാതിയിൽ പറയുന്ന ആൾ താൻ തന്നെയാണെന്ന് ഷാജ് കിരൺ. സ്വപ്നയെ പരിചയമുണ്ട്. എന്നാൽ മുഖ്യമന്ത്രിയെയോ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയോ പരിചയമില്ല. മറ്റ് സിപിഎം നേതാക്കളെ അറിയില്ല. താൻ ഒരു മുൻ മാധ്യമപ്രവർത്തകനാണ്. സമൂഹത്തിലെ പല ആളുകളുമായും പരിചയമുണ്ട്. സ്വപ്ന കൊച്ചിയിൽ എത്തുമ്പോൾ എന്നെ വിളിക്കാറുണ്ട്. സ്വപ്നയുടെ അമ്മയെ അറിയാം. സഹോദരനെ അറിയാം. സരിത്തതിനെ തട്ടിക്കൊണ്ടുപോയി എന്ന് പറഞ്ഞ് ഇന്നലെ സ്വപ്ന എന്നെ വിളിച്ചു. സഹായിക്കണം, പാലക്കാട്ടേക്ക് വരണം എന്ന് ആവശ്യപ്പെട്ടു. അങ്ങനെയാണ് സ്വപ്നയെ കാണാൻ അവരുടെ ഓഫീസിൽ പോയത്. നിയമപരമായി എന്ത് സഹായവും ചെയ്യാം എന്ന് പറഞ്ഞു. അല്ലാതെ ഒന്നും ചെയ്യാൻ നിർവാഹമില്ല. കാരണം ഈ കേസുമായി തനിക്ക് ഒരു ബന്ധവുമില്ല.

സ്വപ്നയുടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് നിങ്ങളുടെ പിന്നിൽ ആരെങ്കിലും ഉണ്ടോ എന്ന് ചോദിച്ചു. ഇല്ല സ്വന്തം നിലയ്ക്ക് പറയുന്നതാണെന്ന് പറഞ്ഞു. നല്ല ഉറപ്പുണ്ടെങ്കിലേ പറയാവൂ എന്ന് അപ്പോൾ സ്വപ്നയെ ഉപദേശിച്ചു. ആലോചിച്ചേ ഒരു തീരുമാനമെടുക്കാവൂ എന്നും പറഞ്ഞു. എന്തെങ്കിലും പറയുമ്പോൾ സുരക്ഷിതത്വം കൂടി നോക്കണം എന്നേ പറഞ്ഞുള്ളൂവെന്നും ഷാജ് കിരൺ പറഞ്ഞു.

താൻ 2016 ൽ മാധ്യമ പ്രവർത്തനം അവസാനിപ്പിച്ചയാളാണ്. സ്വപ്ന എന്റെ ഫ്രണ്ട് ആണെന്ന് തന്നെയാണ് ഇപ്പോഴും പറയുന്നത് അത് മാറ്റി പറയാൻ ഞാൻ തയാറല്ല .. കാരണം എന്റെ നിരപരാധിത്വം അറിയിക്കണം എന്നാലേ എനിക്ക് ഇവിടെ ജീവിക്കാൻ പറ്റു… ശിവശങ്കറിനെ ഒരിക്കൽ പോലും തന്റെ ജീവിതത്തിൽ കണ്ടിട്ടില്ല… എനിക്ക് അറിയാവുന്ന സ്വപ്‌ന സുരേഷിനെ താൻ അവിശ്വസിക്കുന്നില്ല .. എന്നും ഷാജ് കിരൺ കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു .

മാധ്യമപ്രവര്‍ത്തകനായ താന്‍ ജോലി കാലയളവില്‍ മാത്രമാണ് രാഷ്ട്രീയ നേതാക്കളുമായി പരിചയം പുലര്‍ത്തിയത്. കെ പി യോഹന്നാന് വേണ്ടി പി ആര്‍ വര്‍ക്ക് ചെയ്തിരുന്നു. അതിനപ്പുറത്തേക്ക് മറ്റ് ബന്ധമൊന്നുമില്ലെന്നും ഷാജ് കിരണ്‍ പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരെ നല്‍കിയ രഹസ്യമൊഴി പിന്‍വലിക്കാന്‍ വേണ്ടി ഷാജ് കിരണ്‍ എന്നയാള്‍ തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ആരോപിക്കുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് വിശദീകരണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News