ട്വന്‍റി-20യില്‍ ഇന്ത്യയുടെ ജൈത്രയാത്രയ്ക്ക് ഫുള്‍സ്റ്റോപ്പിട്ട് ദക്ഷിണാഫ്രിക്ക.അഞ്ച് മത്സര പരമ്പരയിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ഏഴ് വിക്കറ്റ് വിജയം. വാന്‍ഡെര്‍ഡുസ്സന്‍റെയും ഡേവിഡ് മില്ലറുടെയും തട്ടുപൊളിപ്പന്‍ ബാറ്റിംഗാണ് ദക്ഷിണാഫ്രിക്കയ്ക്ക് ആവേശകരമായ വിജയം സമ്മാനിച്ചത്.
212 റണ്‍സ് വിജയലക്ഷ്യം സന്ദര്‍ശകര്‍ 5 പന്ത് ബാക്കിനില്‍ക്കെ മറികടന്നു. ഡുസ്സന്‍ 46 പന്തില്‍ പുറത്താകാതെ 75 റണ്‍സെടുത്തു.മില്ലര്‍ 31 പന്തില്‍ പുറത്താകാതെ 64 റണ്‍സ് നേടി.ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് വേണ്ടി ഇഷാന്‍ കിഷന്‍ 76 റണ്‍സെടുത്തു.
48 പന്തില്‍ 11 ബൗണ്ടറികളും 3 സിക്സറുകളും ഉള്‍പ്പെടെയായിരുന്നു ഇഷാന്‍ കിഷന്‍റെ അര്‍ധസെഞ്ച്വറി. വിജയത്തോടെ ദക്ഷിണാഫ്രിക്ക 5 മത്സര പരമ്പരയില്‍ 1-0 ന് മുന്നിലെത്തി.ഇന്ത്യയുടെ 12 തുടര്‍വിജയങ്ങളുടെ കുതിപ്പിനാണ് ഡല്‍ഹിയില്‍ അവസാനമായത്. പരമ്പരയിലെ രണ്ടാം മത്സരം ഞായറാഴ്ച ബരാബതി സ്റ്റേഡിയത്തില്‍ നടക്കും.
യുവേഫ നാഷൻസ് ലീഗ് ; ഫ്രാൻസ് ഇന്ന് ഓസ്ട്രിയയെ നേരിടും
യുവേഫ നാഷൻസ് ലീഗിലെ ഗ്രൂപ്പ് എയിൽ ഇന്ന് ഫ്രാൻസ് ഓസ്ട്രിയയെ നേരിടും. ഡെന്മാർക്കിന് ക്രൊയേഷ്യയാണ് എതിരാളി. രാത്രി 12:15 നാണ് മത്സരങ്ങൾ. കളിച്ച രണ്ട് മത്സരങ്ങളിലും വിജയിച്ച എറിക്സണിന്റെ ഡെന്മാർക്കാണ് പോയിൻറ് പട്ടികയിൽ ഒന്നാമത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here