പ്രവാചക നിന്ദക്കെതിരെ രാജ്യവ്യാപക പ്രതിഷേധം ശക്തമാകുന്നു.ദില്ലിയിലും, മഹാരാഷ്ട്രയിലും ഉത്തർപ്രദേശിലും പ്രതിഷേധം ശക്തമായി.റാഞ്ചിയിൽ പ്രതിഷേധ പ്രകടനം അക്രമാസക്തമായി.നുപുർ ശർമ്മയുടെയും , നവീൻ ജിൻഡാലിന്റെയും അറസ്റ്റ് ആവശ്യപ്പെട്ടാണ് പ്രതിഷേധം.
ജുമാ നിസ്കാരത്തിനു ശേഷമാണ് രാജ്യത്തെ വിവിധ ഇടങ്ങളിൽ പ്രവാചക നിന്ദക്കെതിരെ പ്രതിഷേധം ശക്തമായത്. ജുമാ നിസ്കാരത്തിനു ശേഷം ദില്ലി ജുമാ മസ്ജിദിനു മുന്നിൽ വലിയ പ്രതിഷേധമാണ് നടന്നത്.നൂറ് കണക്കിന് പേര് പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തു.
പ്രദേശത്ത് വലിയ പൊലിസ് സുരക്ഷ ശക്തമാക്കി.ഉത്തർപ്രദേശിലെ സഹാറൻപൂരിൽ പ്രതിഷേധം ശക്തമായതോടെ പ്രതിഷേധക്കാർക്ക് നേരെ പൊലിസ് ലാത്തി വീശി.ലഖ്നൗ, കാൺപൂർ, ഫിറോസാബാസ് എന്നീ നഗരങ്ങളിലും പ്രതിഷേധം ശക്തമായി.
മഹാരാഷ്ട്രയിൽ സ്ത്രീകളുൾപ്പടെവര്‍ പങ്കാളികളായ വലിയ പ്രതിഷേധമാണ് നടന്നത്. കാശ്മീരിലും പ്രതിഷേധം ശക്തമായി.നുപുർ ശർമ്മയെയും നവീൻ ജിൻഡാലിനെയും അറസ്റ്റ് ചെയ്യണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
സംഭവം വിവാദമായിട്ടും പരാമർശം നടത്തിയ ബി.ജെ.പി ദേശീയ വക്താവ് നുപൂർ ശർമയെയും നവീൻ കുമാർ ജിൻഡാലിനെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.അതിനിടെ പ്രവാചക നിന്ദ നടത്തിയവരെ ന്യായികരിച്ച് കൊണ്ടുള്ള ബിജെപി എംപി പ്രഗ്യാ സിംഗ് താക്കൂറിന്റെ പരാമർശവും വലിയ വിവാദമാകുകയാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here