‘എന്നെ ഉപയോഗിച്ച് ഒരു കഥ സൃഷ്ടിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടത്തി’; എം വി നികേഷ്‌കുമാര്‍ കൈരളി ന്യൂസിനോട്

തന്നെ കുറിച്ച് സ്വപ്‌ന സുരേഷ് പറഞ്ഞ കാര്യങ്ങള്‍ പച്ചക്കള്ളമെന്ന് മാധ്യമപ്രവര്‍ത്തകന്‍ എം വി നികേഷ് കുമാര്‍. കൈരളി ന്യൂസിന്റെ ന്യൂസ് ആന്റ് വ്യൂസില്‍ പങ്കെടുത്തുകൊണ്ടാണ് നികേഷ് കുമാര്‍ ഈ കാര്യം പറഞ്ഞത്. എന്തിനവര്‍ തന്റെ പേരു പറഞ്ഞു എന്നതിനെ കുറിച്ച് തനിക്ക് വ്യക്തതയില്ല. ഇന്നലെ ഏത് നികേഷ് കുമാറാണെന്ന് വ്യക്തമാക്കാതെ നികേഷ്‌കുമാര്‍ മുഖ്യമന്ത്രിയുടെ നാക്കും ശബ്ദവുമാണെന്ന് പറയുകെയും അത് അവര്‍ക്ക് തെളിയിക്കാന്‍ കഴിയാത്ത സാഹചര്യവുമാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. തന്റെ കാര്യത്തില്‍ അവര്‍ ഉണ്ടാക്കിയെടുത്തത് വലിയൊരു നാടകത്തിന്റെ തിരക്കഥയാണെന്നും മികേഷ് കുമാര്‍ പറഞ്ഞു.

ഒരു ഇന്റര്‍വ്യൂവിന്റെ ഭാഗമായി താന്‍ എച്ച്ആര്‍ഡിഎസില്‍ എത്തുക അത് ഒരു ഒത്തു തീര്‍പ്പിന് വരുന്നതാണെന്നുള്ള രീതിയിലേക്ക് മാറ്റി വലിയൊരു കഥ സൃഷ്ടിക്കുക ഇതായിരുന്നു സ്വപ്നയുടെ ലക്ഷ്യം എന്ന് നികേഷ് കുമാര്‍ പറഞ്ഞു. അത് പൊലിഞ്ഞതു കൊണ്ട് അവര്‍ കൂട്ടിച്ചേര്‍ത്ത വാചകമായിരുന്നു താനാണ് മുഖ്യമന്ത്രിയുടെ നാവും ശബ്ദവുമെന്നത്. എന്നാല്‍ ആ വാചകം ഇന്ന് അവര്‍ പുറത്തു വിട്ട് ഓഡിയോ ക്ലിപ്പില്‍ കാണാനില്ല.

തന്നെ എച്ച് ആര്‍ ഡി എസില്‍ തന്നെ എത്തിക്കാന്‍ വേണ്ടി ഒരു ശ്രമം അവര്‍ നടത്തിയിരുന്നു.അങ്ങനെ അവിടെ ചെന്നിരുന്നെങ്കില്‍ താന്‍ വരുന്നതിന്റെയും പോകുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്യുകയും താന്‍ ആരുടെയോ ദൂതനാണെന്ന് അറിയിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. ഷാജ് കിരണും സ്വപ്‌ന സുരേഷും ഈ ഗൂഢാലോചനയില്‍ പങ്കാളികളാണോ എന്ന് സംശയമുണ്ടെന്ന് എം വി നികേഷ് കുമാര്‍ കൈരളി ന്യൂസിനോടു പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News