നാഗാലാൻഡ് വെടിവെയ്പ്പ് 30 സൈനികർക്കെതിരെ കുറ്റപത്രം. വിഘടന വാദികൾ എന്ന് സംശയിച്ച് 14 ഗ്രാമീണരെ വെടിവെച്ച് കൊന്ന സംഭവത്തിലാണ് കുറ്റപത്രം. ഒരു കരസേന ഉദ്യോഗസ്ഥന്റെയും 29 ജവാന്മാരുടെയും പേരുകളാണ് കുറ്റപത്രത്തിൽ ഉള്ളത്.
സൈനികർ ഓപ്പറേഷൻ നടപടിക്രമങ്ങളോ നിയമങ്ങളോ പാലിച്ചില്ല എന്ന് പ്രത്യേക അന്വേഷണ സംഘം പറയുന്നു. കഴിഞ്ഞ ഡിസംബറിൽ നാഗാലാൻഡിലെ മോണ്‍ ജില്ലയിലാണ് സംഭവമുണ്ടായത്. വൈകിട്ട് ഖനിയിലെ ജോലി കഴിഞ്ഞ് ട്രക്കില്‍ വീടുകളിലേക്ക് മടങ്ങിയ തൊഴിലാളികളാണ് സുരക്ഷാ സേനയുടെ വെടിയേറ്റ് മരിച്ചത്.കുറ്റപത്രത്തിൽ പേരുള്ള സൈനികർക്കെതിരെ നടപടിയെടുക്കാൻ നാഗാലാൻഡ് സർക്കാർ കേന്ദ്രത്തോട് അനുമതി തേടി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here