ഈ തിരക്കഥയില്‍ പ്രതികള്‍ ആരൊക്കെ? സ്വപ്നയുടെ വെളിപ്പെടുത്തലിന് പിന്നില്‍ വന്‍ ഗൂഢാലോചനയെന്ന് സൂചന

സ്വപ്ന(swapna)യുടെ വെളിപ്പെടുത്തലിന് പിന്നില്‍ വന്‍ ഗൂഢാലോചനയെന്ന് സൂചനകള്‍. അന്വേഷണ സംഘം നാളെ യോഗം ചേര്‍ന്നേക്കും. എഫ്‌ഐആര്‍ റദ്ദാക്കാന്‍ പ്രതികള്‍ ഹൈക്കോടതിയെ സമീപ്പിക്കുന്ന സാഹചര്യത്തില്‍ അഭിഭാഷകരുമായി പോലീസ് സംഘം ആശയ വിനിമനം നടത്തി. സരിത എസ് നായരുടെ രഹസ്യ മൊഴി രേഖപ്പെടുത്തുന്നതിനുളള അപേക്ഷ ഉടന്‍ കോടതിയില്‍ നല്‍കും

സ്വപ്‌ന സുരേഷും സംഘവും തയ്യാറാക്കിയ തിരക്കഥയില്‍ ആരൊക്കെയാണ് പ്രതികള്‍? ഈ ഗൂഡാലോചനയിലേക്കാണ് അന്വേഷണസംഘം നീങ്ങുക.മുന്‍ മാധ്യമപ്രവര്‍ത്തകന്‍ ഷാജ്കിരണിന് ഗൂഢാലോചനയില്‍ പങ്കുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിക്കും.

മുഖ്യമന്ത്രിയുടെ ദൂതന്‍ എന്ന നിലയില്‍ ഷാജ്കിരണ്‍ മൊഴി പിന്‍വലിക്കാന്‍ സമ്മര്‍ദം ചെലുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നാണ് സ്വപ്ന വെളിപ്പെടുത്തല്‍. എന്നാല്‍ 164 മൊഴി പിന്‍വലിക്കാന്‍ കഴിയുന്നതല്ലെന്നകാര്യം മറച്ചൂവെച്ചാണ് വിവാദത്തിന് ബോധപൂര്‍വം ശ്രമം നടത്തിയത്.

മാത്രമല്ല മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ സ്വപ്ന, ഷാജ്കിരണിനെ അപരിചിതന്‍ എന്നാണ് വിശേഷിപ്പിച്ചത്. ശബ്ദരേഖയില്‍ ഇവര്‍ പരിചയക്കാരാണെന്ന് തെളിഞ്ഞു. ഇത് മറച്ചുവച്ചാണ് മുഖ്യമന്ത്രിയുടെ ദൂതന്‍ എന്ന തരത്തില്‍ മാധ്യമങ്ങള്‍ക്കു മുമ്പില്‍ അവതരിപ്പിക്കാന്‍ സ്വപ്ന ശ്രമിച്ചത്. ഇത് ഗൂഢാലോചനയില്‍ ഷാജ്കിരണിനും പങ്കുണ്ടോയെന്ന സംശയം ബലപ്പെടുത്തുന്നു.

ഇത്തരമൊരു നാടകം ഇവര്‍ ഒരുമിച്ച് പദ്ധതിയിട്ടതാണോ എന്നതടക്കം അന്വേഷകസംഘം പരിശോധിക്കും.ഗൂഢാലോചന അന്വേഷിക്കുന്ന പോലീസ് സംഘത്തിന്റെ ആദ്യ യോഗം നാളെ ചേരാനാണ് ഇപ്പോള്‍ ആലോചിക്കുന്നത്. കണ്‍ൻറോണ്‍മെന്റ് പൊലീസ് രജിസ്ട്രര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കാന്‍ പ്രതികള്‍ ഹൈക്കോടതിയെ സമീപ്പിക്കുന്നത് മുന്‍കൂട്ടി കണ്ട് പോലീസ് മുതിര്‍ന്ന അഭിഭാഷകരുമായി ആശയവിനിമയം ആരംഭിച്ചിട്ടുണ്ട്.

എഫ്‌ഐആറിനെ പ്രാഥമികമായി സാധൂകരിക്കുന്ന തെളിവായ സരിത പിസി ജോര്‍ജ്ജ് ഫോണ്‍ സംഭാഷണം പൊലീസ് ശേഖരിച്ചു, എന്നാല്‍ ക്രിമിനല്‍ നടപടി ക്രമത്തിലെ ചട്ടപ്രകാരം ശബ്ദം റെക്കോര്‍ഡ് ചെയ്ത ഫോണ്‍ പൊലീസ് കസ്റ്റഡിയില്‍ എടുക്കേണ്ടതുണ്ട്.

ഇതിനായി സരിത എസ് നായര്‍ക്ക് പോലീസ് നോട്ടീസ് നല്‍കും. പോലീസിന് നല്‍കിയ മൊഴി മാറ്റാതിരിക്കാന്‍ സരിത എസ് നായരുടെ 164 സ്റ്റേറ്റ്‌മെന്റ് രേഖപ്പെടുത്തും. ഇതിന് കോടതിയില്‍ പ്രത്യേക അപേക്ഷ നല്‍കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here