യുക്രൈനിലെ കിഴക്കന്‍ മേഖലയിലെ പ്രതിരോധം ശക്തമാക്കിയ റഷ്യന്‍ സൈന്യം സെവെറോഡൊനാറ്റ്സ്ക് പിടിച്ചെടുക്കാനൊരുങ്ങുന്നു. നഗരത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും തകര്‍ക്കപ്പെട്ടെങ്കിലും ഇരുരാജ്യങ്ങളും തോല്‍വിയോ ജയമോ പ്രഖ്യാപിച്ചിട്ടില്ല.
കൂടുതല്‍ ശക്തമായ ആയുധങ്ങള്‍ വേണമെന്ന് പാശ്ചാത്യരാജ്യങ്ങളോട് യുക്രൈന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മൈക്കലോവ്, ഖര്‍ക്കീവ് മേഖലകളില്‍ മൂന്ന് യുക്രൈന്‍ യുദ്ധവിമാനങ്ങള്‍ വ്യോമപ്രതിരോധ സേന തകര്‍ത്തതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
എന്നാല്‍, യുദ്ധത്തില്‍ യുക്രൈന്‍ ജയിക്കാന്‍ പോവുകയാണെന്ന് ഓണ്‍ലൈനായി സിംഗപ്പുരിലെ സമ്മേളനത്തില്‍ പങ്കെടുത്ത യുക്രൈന്‍ പ്രസിഡന്റ് വ്ലാദിമിര്‍ സെലന്‍സ്കി അവകാശപ്പെട്ടു.
കൊല്ലപ്പെട്ടത് 287 കുട്ടികള്‍ മരിയൂപോളില്‍ 24 കുട്ടികള്‍കൂടി കൊല്ലപ്പെട്ടതായി യുക്രൈൻ പ്രോസിക്യൂട്ടര്‍ ജനറല്‍ ശനിയാഴ്ച അറിയിച്ചു. ഇതോടെ യുക്രൈന്‍–റഷ്യ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണം 287 ആയി. 492ല്‍ അധികം കുട്ടികള്‍ക്ക് പരുക്കേറ്റു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here