അമ്മയ്ക്ക് പിറന്നാൾ ആശംസിക്കാൻ വിളിക്കുന്നതിന് വാർഡൻ ഫോൺ നൽകാത്തതിൽ മനംനൊന്ത് വിദ്യാർഥി സ്കൂൾ ഹോസ്റ്റലിൽ ജീവനൊടുക്കി. മംഗളുരുവിലാണ് സംഭവം. ബെംഗളുരു ഹോസ്കൊട്ട് സ്വദേശിയായ പൂർവ്രാജാ (14)ണ് ജീവനൊടുക്കിയത്.
ഇക്കഴിഞ്ഞ ജൂൺ പതിനൊന്നിനായിരുന്നു പൂർവ്രാജിന്റെ അമ്മയുടെ പിറന്നാൾ. അമ്മയെ വിളിക്കാൻ മൊബൈൽ ഫോൺ നൽകണമെന്ന് കുട്ടി ആവശ്യപ്പെട്ടെങ്കിലും വാർഡൻ നൽകാൻ കൂട്ടാക്കിയില്ല. വീട്ടിൽ നിന്ന് വിളിച്ചെങ്കിലും കുട്ടിയോട് സംസാരിക്കാൻ സാധിച്ചില്ലെന്ന് കുടുംബാംഗങ്ങളും പറയുന്നു. കടുത്ത മാനസിക സംഘർഷത്തിലായ കുട്ടി ശനിയാഴ്ച അർധരാത്രിയോടെ ജീവനൊടുക്കുകയായിരുന്നു.
ഞായറാഴ്ച രാവിലെയാണ് ഹോസ്റ്റലിലെ സുഹൃത്തുക്കൾ പൂർവ്രാജിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് ഹോസ്റ്റൽ അധികൃതരെ വിവരം അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here