വിമാനത്തിനുള്ളില്‍ പ്രതിഷേധമെന്ന പേരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയത് ഭീകരപ്രവര്‍ത്തനം: ഇ പി ജയരാജന്‍

വിമാനത്തിനുള്ളില്‍ പ്രതിഷേധമെന്ന പേരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയത് ഭീകരപ്രവര്‍ത്തനമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. മുഖ്യമന്ത്രിയെ ആക്രമിക്കുക എന്ന ലക്ഷ്യം മാത്രമാണ് അവര്‍ക്കുണ്ടായിരുന്നത്. എല്ലാ യാത്രക്കാരും സ്തംഭിച്ച് നില്‍ക്കുകയായിരുന്നു. കോറിഡോറില്‍ താന്‍ തടഞ്ഞില്ലായിരുന്നെങ്കില്‍ ഇവര്‍ അക്രമിക്കുമായിരുന്നു. വി ഡി സതീശന്‍ ഇതില്‍ മറുപടി പറയണം.

അദ്ദേഹമാണ് ഇവര്‍ക്ക് പ്രചോദനം നല്‍കിയിട്ടുള്ളതെന്നും ജയരാജന്‍ ആരോപിച്ചു. ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രിക്ക് സ്വസ്ഥമായി യാത്ര ചെയ്യാന്‍ സാധിക്കില്ലെന്ന സ്ഥിതി എന്താണ് വ്യക്തമാക്കുന്നത്? രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുകയാണ് കോണ്‍ഗ്രസെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

‘കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയിലായിരുന്നു ഞങ്ങള്‍. വിമാനം തിരുവനന്തപുരത്ത് ലാന്‍ഡ് ചെയ്തു. എല്ലാവരും ഇറങ്ങാന്‍ തയ്യാറായിരിക്കുന്ന സമയം രണ്ട് മൂന്ന് പേര്‍ ആക്രമിക്കാനുള്ള ലക്ഷ്യംവച്ച് മുഖ്യമന്ത്രിക്ക് നേരെ മുദ്രാവാക്യം വിളിച്ച് പാഞ്ഞടുത്തു.

അപ്പോഴേക്കും ഇടനാഴിയുടെ നടുവില്‍വച്ച് ഞാന്‍ തടഞ്ഞു.  ഇതെന്ത് യൂത്ത് കോണ്‍ഗ്രസാണ്. ഭീകരപ്രവര്‍ത്തനങ്ങളിലേര്‍പ്പെടുകയാണോ. ഭീകരപ്രവര്‍ത്തനമാണ് നടത്തികൊണ്ടിരിക്കുന്നത്. ഞങ്ങളാരും ആ വിമാനത്തില്‍ ഇല്ലായിരുന്നെങ്കില്‍ മുഖ്യമന്ത്രിയെ ആക്രമിക്കില്ലായിരുന്നോ?.. അങ്ങേയറ്റം പ്രതിഷേധാര്‍ഹമായ കാര്യമാണിത്’ – ഇ പി പറഞ്ഞു.

അതേസമയം  മുഖ്യമന്ത്രി പിണറായി വിജയന് നേരെ നടന്നത് തനി ഗുണ്ടായിസവും ഭീകരപ്രവര്‍ത്തനവുമാണെന്നും മുന്‍മന്ത്രി എ കെ ബാലന്‍. മുഖ്യമന്ത്രിയെ ആക്രമിക്കുന്ന എന്ന ലക്ഷ്യവും മുന്നില്‍ കണ്ടുകൊണ്ടാണ് പ്രതിപക്ഷം ഈ പ്രക്ഷോഭം ആരംഭിച്ചത്. മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ വിമാനത്തിന്റെ ഉള്ളിലാണ് എറ്റവും നല്ല അവസരം എന്നാണ് പ്രതിപക്ഷം കാണുന്നതെന്നും എകെ ബാലന്‍ പറഞ്ഞു.

പ്രതിഷേധങ്ങള്‍ക്ക് ആരും എതിരല്ല. അതൊക്കെ സാധാരണമായി നടക്കാറുമുണ്ട്. എന്നാല്‍ മുഖ്യമന്ത്രിയെ വീട്ടില്‍ നിന്നും ഇറക്കാന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും പറഞ്ഞ് പ്രതിപക്ഷം ഇപ്പോള്‍ പ്രതിഷേധം നടത്തുന്നത് എപ്പോഴും മൊഴികള്‍ മാറ്റി മാറ്റിപ്പറയുന്ന ഒരു കേസിലെ പ്രതിയുടെ വാക്കുകള്‍ കേട്ടുകൊണ്ട് മാത്രമാണെന്നും അദ്ദഹേ ചൂണ്ടിക്കാട്ടി.

അങ്ങനെ നോക്കുകയാണെങ്കില്‍ ഏത് മുഖ്യമന്ത്രിക്കാണ് കേരളം ഭരിക്കാനാവുകയെന്നും അദ്ദേഹം ചോദിച്ചു. എന്തുകൊണ്ടാണ് മുഖ്യമന്ത്രിക്ക് സുരക്ഷ ശക്തിപ്പെടുത്തണമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത് എന്ന് സാധാരണക്കാര്‍ക്ക് ഇപ്പോള്‍ മനസിലായിട്ടുണ്ടാകുമെന്നും എ കെ ബാലന്‍ കൈരളി ന്യൂസിനോട് പറഞ്ഞു.

അതേസമയം മുഖ്യമന്ത്രി പിണറായി വിജയന് നേരെയുണ്ടായ ആക്രമണ ശ്രമത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍ പറഞ്ഞിരുന്നു. മുഖ്യമന്ത്രിക്ക് നേരെയുണ്ടായ ആക്രമണത്തിന് പ്രതിപക്ഷം മറുപടി പറയണമെന്നും പ്രതിപക്ഷ ഗൂഢാലോചനയാണ് ആക്രമണത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിക്ക് സുരക്ഷ വേണ്ട എന്നാണ കോണ്‍ഗ്രസ് പറഞ്ഞത്. പിന്നീടാണ് ആക്രമണമുണ്ടായത്. മുഖ്യമന്ത്രിയെ കായികമായി ആക്രമിക്കാനാണ് ശ്രമിച്ചത്. ഈ ആക്രമണത്തിനെതിരെ ജനങ്ങള്‍ രംഗത്ത് വരണമെന്നും അദ്ദേഹം പറഞ്ഞു. പണ്ട് തീവിണ്ടിയില്‍ വച്ച് ആക്രമണമുണ്ടായ ചരിത്രം നമുക്ക് മുന്നിലുണ്ടെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തില്‍ വച്ച് രണ്ട് യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ തിരുവനന്തപുരത്ത് ശക്തമായ പ്രതിഷേധമുയര്‍ത്തുമെന്ന് ഡിവൈഎഫ്‌ഐ ജില്ല കമ്മിറ്റി അറിയിച്ചു.

മുഖ്യമന്ത്രിയ്‌ക്കെതിരായ അതിക്രമത്തില്‍ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും.  ഇന്ന് എല്ലാ ബ്ലോക് കേന്ദ്രങ്ങളിലും ജില്ലയില്‍ വ്യാപകമായി പ്രതിഷേധ പ്രകടനം നടത്തും.
കുറച്ച് സമയങ്ങള്‍ക്ക് മുമ്പാണ്  മുഖ്യമന്ത്രി പിണറായി വിജയൻ യാത്ര ചെയ്ത വിമാനത്തിനകത്ത് ആക്രമിക്കാൻ ശ്രമിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തർ. കറുത്ത വസ്ത്രവും വെള്ള വസ്ത്രവും ധരിച്ച് വിമാനത്തിനകത്ത് മുഖ്യമന്ത്രി രാജിവെക്കണം എന്നാവശ്യപ്പെട്ട് പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിമാനത്തിനകത്ത് ഒരു കലാപം സൃഷ്ട്ടിക്കാൻ ആയിരുന്നു ശ്രമിച്ചത്.

മുഖ്യമന്ത്രിക്കൊപ്പം 2 യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് വിമാനത്തിലുണ്ടായിരുന്നത്. മട്ടന്നൂർ ബ്ലോക്ക്‌ പ്രസിഡന്റ്‌ ഫർസിൻ മജീദ്, ജില്ലാ സെക്രട്ടറി ആർ. കെ നവീൻ കുമാർ തുടങ്ങിയവരാണ് വിമാനത്തിനുള്ളില്‍ ഉണ്ടായിരുന്നത്.

ഇവരിലൊരാൾ കറുത്ത കുപ്പായമാണ് അണിഞ്ഞിരുന്നത്. ഇവരെ സംശയാസ്പദമായ സാഹചര്യത്തിൽ വിമാനത്താവളത്തിൽ കണ്ടപ്പോൾ പൊലീസ് ചോദ്യം ചെയ്യുകയായിരുന്നു. എന്നാല്‍, ആര്‍സിസിയിൽ രോഗിയെ കാണാൻ പോകുന്നു എന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News