വലിയ സംഖ്യ മുടക്കി ടിക്കറ്റ് എടുത്ത് വിമാനത്തില്‍ കയറിയ യൂത്ത് കോണ്‍ഗ്രസുകാര്‍ അങ്ങനെ ചെയ്യണമെങ്കില്‍ മുകളില്‍നിന്ന് നിര്‍ദേശമുണ്ടായിട്ടുണ്ടാകും; മുഖ്യമന്ത്രിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതികരണവുമായി ജോണ്‍ ബ്രിട്ടാസ് എംപി

വിമാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ( Pinarayi vijayan ) നേരെയുണ്ടായ ആക്രമണത്തില്‍ പ്രതികരണവുമായി ജോണ്‍ ബ്രിട്ടാസ് എംപി ( nJohn Brittas MP ). വിമാനത്തിനുള്ളില്‍ അതും പറന്നു കൊണ്ടിരിക്കെ മുഖ്യമന്ത്രിക്ക് നേരെ ആക്രമണം അരങ്ങേറുക എന്നത് ഇന്ത്യന്‍ വ്യോമയാന ചരിത്രത്തിലെ ആദ്യ സംഭവമാണെന്ന് ജോണ്‍ ബ്രിട്ടാസ് എം പി പറഞ്ഞു.

വലിയ സംഖ്യ മുടക്കി ടിക്കറ്റ് എടുത്ത് വിമാനത്തില്‍ കയറിയ യൂത്ത് കോണ്‍ഗ്രസുകാര്‍ അങ്ങനെ ചെയ്യണമെങ്കില്‍ മുകളില്‍നിന്ന് നിര്‍ദേശമുണ്ടായിട്ടുണ്ടാകുമെന്നും അത്യന്തം അപലപനീയമാണ് ഈ നടപടിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്ന മുഖ്യമന്ത്രിയുടെ നേര്‍ക്ക് ആക്രോശിച്ചുകൊണ്ട് നീങ്ങുന്നതിനെ പ്രതിഷേധം ആയി ആര്‍ക്കും കാണാന്‍ കഴിയില്ലെന്നും ജോണ്‍ ബ്രിട്ടാസ് എം പി വ്യക്തമാക്കി.

എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ അടക്കമുള്ളവര്‍ വിമാനത്തില്‍ ഉണ്ടായിരുന്നതുകൊണ്ടാണ് ആക്രമണത്തെ പ്രതിരോധിക്കാന്‍ കഴിഞ്ഞത്. പത്തും ഇരുപതും യൂത്ത് കോണ്‍ഗ്രസുകാര്‍ വിമാനത്തിനുള്ളില്‍ കയറിയിരുന്നു എങ്കില്‍ എന്താകുമായിരുന്നു സ്ഥിതിയെന്നും ജോണ്‍ ബ്രിട്ടാസ് എം പി ചോദിച്ചു.

അദ്ദേഹത്തിന്‍റെ വാക്കുകള്‍ ഇങ്ങനെ: 

വിമാനത്തിനുള്ളിൽ അതും പറന്നു കൊണ്ടിരിക്കെ മുഖ്യമന്ത്രിക്ക് നേരെ ആക്രമണം അരങ്ങേറുക എന്നത് ഇന്ത്യൻ വ്യോമയാന ചരിത്രത്തിലെ ആദ്യ സംഭവമാണ്

പ്രതിഷേധം ആണെന്നാണ് കോൺഗ്രസ് സമർത്ഥി ക്കുന്നത്. സീറ്റ് ബെൽറ്റ് ധരിച്ചിരുന്ന മുഖ്യമന്ത്രിയുടെ നേർക്ക് ആക്രോശിച്ചുകൊണ്ട് നീങ്ങുന്നതിനെ പ്രതിഷേധം ആയി ആർക്കും കാണാൻ കഴിയില്ല. ആകാശ സുരക്ഷ സംബന്ധിച്ച് നിയമങ്ങളുടെ നഗ്നമായ ലംഘനം കൂടിയാണിത്.

വിമാന യാത്രയിലെ മുഖ്യമന്ത്രിയുടെ സുരക്ഷ ഭേദിക്കുക എന്നതിന് വലിയ പ്രത്യാഘാതങ്ങൾ ഉണ്ട്. കേവലം രണ്ട് പേർ മാത്രമാണ് മുഖ്യമന്ത്രിക്കൊപ്പം ഉണ്ടാകാറ്.ഇത്തരമൊരു സാഹചര്യത്തിൽ വിമാനം പ്രതിഷേധത്തിനും ആക്രമണത്തിനുമുള്ള വേദി ആകുമ്പോൾ മുഖ്യമന്ത്രിയുടെ സുരക്ഷ അപകടത്തിലാകുമെന്ന് വ്യക്തം. LDF കൺവീനർ ഇ പി ജയരാജൻ അടക്കമുള്ളവർ ഉണ്ടായിരുന്നതുകൊണ്ടാണ് ആക്രമണത്തെ പ്രതിരോധിക്കാൻ കഴിഞ്ഞത്.

പത്തും ഇരുപതും യൂത്ത് കോൺഗ്രസുകാർ വിമാനത്തിനുള്ളിൽ കയറിയിരുന്നു എങ്കിൽ എന്താകുമായിരുന്നു സ്ഥിതി. BOEING -AIRBUS  വിമാനം അല്ല കണ്ണൂർ തിരുവനന്തപുരം റൂട്ടിൽ സർവീസ് നടത്തുന്നത്. താഴ്ന്നു പറക്കുന്ന ATR എന്ന ചെറുവിമാനം ആണ്. ഇത്തരം വിമാനത്തിൽ പ്രതിഷേധവും ആക്രമണവും ഉണ്ടായാൽ അപകടം പോലും സംഭവിക്കാം. മറ്റു യാത്രക്കാരുടെ സുരക്ഷ പോലും പന്താടി കൊണ്ടുള്ള പരിപാടിയാണ് കോൺഗ്രസ് ഏറ്റെടുത്തത്. വലിയ സംഖ്യ മുടക്കി ടിക്കറ്റ് എടുത്ത് വിമാനത്തിൽ കയറിയ യൂത്ത് കോൺഗ്രസുകാർ അങ്ങനെ ചെയ്യണമെങ്കിൽ മുകളിൽനിന്ന് നിർദേശമുണ്ടായിട്ടുണ്ടാകും. അത്യന്തം അപലപനീയമാണ് ഈ നടപടി.

1978 ഡിസംബർ 20ന് ഇന്ദിരാഗാന്ധിയെ വിട്ടയക്കണമെന്നും സഞ്ജയ് ഗാന്ധിക്കെതിരെയുള്ള കേസ് പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് വിമാനം റാഞ്ചിയ പാരമ്പര്യം ഉള്ളവരാണ് യൂത്ത് കോൺഗ്രസുകാർ കൽക്കട്ടയിൽ നിന്നും പുറപ്പെട്ട വിമാനത്തിലെ 130 യാത്രക്കാരെയും വിമാന ജീവനക്കാരെയും അന്ന് ബന്ദികളാക്കി യിരുന്നു. ആ പ്രേതബാധയാണ് കേരളത്തിലെ യൂത്ത് കോൺഗ്രസുകാരെ ബാധിച്ചിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News