ക്രിമിനൽ രാജാവായ കെ സുധാകരന്റെ ക്രിമിനൽ കാര്യസ്ഥനാണ് മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ച ഫർസീൻ മജീദെന്ന് എം വി ജയരാജൻ.രണ്ട് വധശ്രമം ഉൾപ്പെടെ 19 ക്രിമിനൽ കേസുകളിൽ പ്രതിയാണ് അധ്യാപകനായ ഫർസീൻ മജീദെന്നും എം വി ജയരാജൻ പറഞ്ഞു.കണ്ണൂരിൽ സ്വന്തം പാർട്ടി ഓഫീസുകൾ ആക്രമിച്ച് കലാപമുണ്ടാക്കാനാണ് കോൺഗ്രസ്സ് ശ്രമിക്കുന്നതെന്നും എം വി ജയരാജൻ ചൂണ്ടിക്കാട്ടി.
സ്ഥിരം കുറ്റവാളിയാണ് മുഖ്യമന്ത്രിയെ വിമാനത്തിൽ ആക്രമിക്കാൻ ശ്രമിച്ച ഫർസീൻ മജീദെന്ന് എം വി ജയരാജൻ പറഞ്ഞു.മുഖ്യമന്ത്രിയെ അപായപ്പെടുത്തുകയായിരുന്നു ലക്ഷ്യം.ഭീകരൻമാരെ തോൽപ്പിക്കും വിധമാണ് കോൺഗ്രസ്സ് ക്രിമിനലുകൾ പ്രവർത്തിച്ചത്.വധശ്രമം ഇൾപ്പെടെ 19 ക്രിമിനൽ കേസുകളിൽ പ്രതിയായ ഫർസീൻ മജീദിനെ മുഖ്യമന്ത്രിയെ ആക്രമിക്കാൻ അയച്ചതിന് പിന്നിൽ ഉന്നതതല ഗൂഢാലോചനയുണ്ടെന്നും എം വി ജയരാജൻ പറഞ്ഞു.
അതേസമയം, കണ്ണൂരിൽ കോൺഗ്രസ്സ് ഓഫീസുകൾക്ക് നേരെ നടന്ന ആക്രമണങ്ങളിൽ സി പി ഐ എമ്മിന് ബന്ധമില്ല.കണ്ണൂർ ഡിസിസി ഓഫീസിന് നേരെ കല്ലെറിഞ്ഞത് കോൺഗ്രസ്സ് പ്രവർത്തകർ തന്നെയാണ്.അക്രമത്തെ പ്രോത്സാഹാപ്പിക്കില്ലെന്നും സമാധാനപരമായ പ്രതിഷേധം നടത്താനാണ് പാർട്ടി പ്രവർത്തകർക്കുള്ള നിർദ്ദേശമെന്നും എം വി ജയരാജൻ പറഞ്ഞു.
കണ്ണൂരിലെ ഡിസിസി ഓഫീസിന് കല്ലെറിഞ്ഞവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് സി പി ഐ എം പരാതി നൽകിയിട്ടുണ്ട്.സ്വന്തം പാർട്ടി ഓഫീസുകൾ ആക്രമിച്ച് കലാപം ഉണ്ടാക്കുകയാണ് കോൺഗ്രസ്സിന്റെ ലക്ഷ്യമെന്നും എം വി ജയരാജൻ പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here