സ്വപ്നാ സുരേഷുമായി ബന്ധപ്പെട്ട ഗൂഢാലോചനാക്കേസിൽ ജയ്ഹിന്ദ് ചാനൽ മുൻ റിപ്പോർട്ടർ ഷാജ് കിരണിൻ്റെയും സുഹൃത്ത് ഇബ്രാഹിമിൻ്റെയും മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തീർപ്പാക്കി.ഇരുവരെയും കേസിൽ പ്രതിയാക്കിയിട്ടില്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചതിനെത്തുടർന്നാണ് മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കിയത്.
ആവശ്യമെങ്കിൽ മുൻകൂർ നോട്ടീസ് നൽകി ചോദ്യം ചെയ്യലിന് വിളിച്ചു വരുത്താമെന്നും കോടതി വ്യക്തമാക്കി.തങ്ങൾ നിരപരാധികളാണെന്നും
ചിലർ ഗൂഢാലോചന നടത്തി തങ്ങളെ കുടുക്കുകയായിരുന്നുവെന്നുവെന്നുമായിരുന്നു ഷാജ്കിരണും ഇബ്രാഹിമും സമർപ്പിച്ച ഹര്‍ജിയിലെ വാദം.
ഗൂഢാലോചനക്കാർക്ക് രാഷ്ട്രീയ താത്പര്യങ്ങളാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. താൻ ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നതായും ഷാജ് കിരൺ മുൻകൂർ ജാമ്യാപേക്ഷയിൽ സൂചിപ്പിച്ചിരുന്നു.സ്വപ്നയുമായി തങ്ങൾ നടത്തിയ സൗഹൃദ സംഭാഷണത്തിൻ്റെ ഓഡിയോ ഫയലിൽ കൃത്രിമത്വം വരുത്തി ചിലർ ഉപയോഗിക്കുകയായിരുന്നു.
ഇക്കാര്യത്തിൽ അന്വേഷണം ആവശ്യപ്പെട്ട് തങ്ങൾ ഇതിനകം തന്നെ
സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ടെന്നും
പൊലീസ് നടത്തുന്ന അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്നും, ഹർജിയിൽ വ്യക്തമാക്കിയിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here