വിദേശ യാത്രകളിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ (Russian president Vladimir Putin) മലവും മൂത്രവും ശേഖരിച്ച് സംസ്കരിക്കുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് റിപ്പോർട്ട്. വാഷ്റൂമുകളിൽ നിന്നും പുടിന്റെ മലവും മൂത്രവും മറ്റും ശേഖരിക്കലാണ് ഇവരുടെ ജോലി. ഇവ സ്യൂട്ട്കേസിലാക്കി റഷ്യയിലേക്ക് തിരിച്ചയക്കുകയും ചെയ്യും.
പുടിന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് ഒരു വിവരവും ചോരാതിരിക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. മൂത്രവും മലവും പരിശോധിച്ചാൽ പുടിന്റെ രോഗ വിവരങ്ങളും മറ്റും പുറം ലോകമറിയുമെന്നും ഇത് ശത്രുക്കൾ ആയുധമാക്കുമെന്ന ഭയമാണ് പുടിനെന്നാണ് വിവരം.
2017 ൽ ഫ്രാൻസിൽ നടത്തിയ സന്ദർശനത്തിലാണ് ഇത്തരമാെരു പ്രവൃത്തിയെ പറ്റി ആദ്യം അഭ്യൂഹങ്ങൾ പരന്നത്. 2019 ലെ സൗദി അറേബ്യൻ സന്ദർശനത്തിലും സമാന പ്രവൃത്തി ആവർത്തിച്ചു.
ഇത് സംബന്ധിച്ച് ഒരു വീഡിയോയും സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിട്ടുണ്ട്. വാഷ് റൂമെന്ന് കരുതപ്പെടുന്ന മുറിയിൽ നിന്നും പുടിനോടൊപ്പം അഞ്ച് പേർ പുറത്തേക്ക് വരുന്ന വീഡിയോ ആണിത്. രണ്ട് ഗാർഡുകളാണ് ആദ്യം വരുന്നത്. പിന്നാലെ ഒരു സ്യൂട്ട്കേസുമായി മറ്റൊരു ഗാർഡ് പുറത്തു വരുന്നു. പിന്നാലെ പുടിനും അവസാനമായി രണ്ട് ഗാർഡുകളും കൂടി പുറത്തേക്ക് വരുന്നതായി വീഡിയോയിൽ കാണാം.
ഫ്രഞ്ച് മാഗസിനായ പാരീസ് മാച്ചാണ് ആദ്യമായി പുടിന്റെ വിസർജ്യ ശേഖരണം റിപ്പോർട്ട് ചെയ്തത്. പിന്നീട് പല വിദേശ മാധ്യമങ്ങളിലും ഇത് വാർത്തയായി. വ്യക്തി വിവരങ്ങൾ അതീവ രഹസ്യമായി സൂക്ഷിക്കുന്ന പുടിന്റെ ആരോഗ്യസ്ഥിതി ആഗോള തലത്തിൽ ചർച്ചാ വിഷയമാണ്. പുടിൻ രക്താർബുദ രോഗിയാണെന്നും രോഗം മൂർച്ഛിച്ചിരിക്കുകയാണെന്നും അടുത്തിടെ സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here