പ്രതിഷേധത്തിന്റെ മറവിൽ അക്രമം അഴിച്ചു വിട്ട് കോൺഗ്രസ്(Congress) പ്രവർത്തകർ. സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിൽ സിപിഐഎം(cpim) പ്രവർത്തകർക്കും ഓഫിസിനും നേരെ അക്രമം.
തൃശൂരിൽ സി.പി.ഐ.എം ലോക്കൽ കമ്മിറ്റി ഓഫീസ് ഒരു സംഘം അടിച്ചു തകർത്തു. കോഴിക്കോട് നൊച്ചാട് സിപിഎമ്മുകാരുടെ വീട് അക്രമിക്കുമെന്ന് ആക്രോശിക്കുന്ന കോൺഗ്രസ് പ്രവർത്തകരുടെ വീഡിയോ കൈരളി ന്യൂസിന് ലഭിച്ചു.
കോൺഗ്രസ് കരിദിനാചരണത്തിനു പിന്നാലെ സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ സിപിഐ എം പ്രവർത്തകർക്കും ഓഫിസിനും നേരെ വലിയ തോതിൽ ആക്രമണങ്ങളാണ് അരങ്ങേറിയത്. കോഴിക്കോട് നൊച്ചാട് സിപിഎമ്മുകാരുടെ വീട് അക്രമിക്കുമെന്ന് ആക്രോശിക്കുന്ന കോൺഗ്രസ് പ്രവർത്തകരുടെ വിഡിയോ കൈരളി ന്യൂസിന് ലഭിച്ചു.
“സകല സിപിഎമ്മുകാരുടെ വീടും ഞങ്ങൾ കയറും. എന്തു വന്നാലും പ്രശ്നമില്ലെന്നും. നൊച്ചാട് ഞങ്ങൾ കത്തിക്കുമെന്നും” പോലിസിനോട് ആക്രോശിക്കുന്ന വീഡിയോ ആണ് പുറത്ത് വന്നത്.
ഇന്നലെ വൈകിട്ട് നൊച്ചാട് ചാത്തോത്ത് താഴെ സിപിഐ എം പ്രകടനത്തിനിടെ കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ ബോബെറ് നടന്നിരുന്നു. ബോബേറിൽ 3 പോലിസുകാർക്കും നിരവധി സിപിഐ എമ്മുകാർക്കും പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ പേരാമ്പ്ര പോലിസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം, ഇന്നലെ രാത്രി തൃശൂരിൽ സി.പി.ഐ.എം ലോക്കൽ കമ്മിറ്റി ഓഫീസ് ഒരു സംഘം ആക്രമികൾ അടിച്ചു തകർത്തു. സിപിഐ എം പുത്തൂർ ഈസ്റ്റ് ലോക്കൽ കമ്മിറ്റി ഓഫീസാണ് ആക്രമിച്ചത്. ലോക്കൽ കമ്മിറ്റി ഓഫീസിനു മുന്നിലുള്ള കൃഷ്ണപിള്ളയുടെ പ്രതിമയും സംഘം തകർത്തു. സംഭവത്തിന് പിന്നിൽ കോൺഗ്രസ് പ്രവർത്തകരാണെന്ന് സിപിഐഎം ആരോപിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here