അഗ്നിപഥ്; രാജ്യസഭാ ചെയര്‍മാന് കത്തയച്ച് ഇടത് എംപിമാര്‍

അഗ്നിപഥ് വിഷയത്തില്‍ രാജ്യസഭാ ചെയര്‍മാന് കത്തയച്ച് ഇടത് എംപിമാര്‍. ജോണ്‍ ബ്രിട്ടാസ് എം പി, എളമരം കരിം എം പി, വി ശിവദാസന്‍ എം പി, എ എം ആരിഫ് എം പി എന്നിവരാണ് കത്തയച്ചത്. സൈനികവൃത്തി കരാര്‍വത്കരിക്കുന്ന അഗ്‌നിപഥ് പദ്ധതിക്കെതിരേ ദില്ലിയില്‍ ജന്‍പഥില്‍ സമരം ചെയ്ത അഡ്വ.എ.എ.റഹിം എം.പി.യെയും സഹപ്രവര്‍ത്തകരെയും പ്രകോപനമില്ലാതെ മര്‍ദ്ദിക്കുകയും വലിച്ചിഴച്ച് പോലീസ് വാനില്‍ കയറ്റുകയും ചെയ്ത നടപടിയില്‍ ശക്തിയായി പ്രതിഷേധിക്കുന്നുവെന്ന് കത്തില്‍ പറഞ്ഞു. രാജ്യസഭാംഗവും ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റുമായ റഹിമിനോട് ജനപ്രതിനിധിയോടു കാണിക്കേണ്ട സാമാന്യമര്യാദപോലും പുലര്‍ത്താതെ ദില്ലി പോലീസ് സ്വീകരിച്ച നടപടി അത്യന്തം ഹീനമാണ്.കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരേ പ്രതിഷേധിക്കുന്നവര്‍ക്കെതിരേ കിരാതമായ മര്‍ദ്ദനമുറകള്‍ അവലംബിക്കുന്ന നടപടിയുടെ ഭാഗമാണിതെന്നും കത്തില്‍ പറയുന്നു.

കത്തിന്റെ പൂര്‍ണരൂപം

സൈനികവൃത്തി കരാര്‍വത്കരിക്കുന്ന അഗ്‌നിപഥ് പദ്ധതിക്കെതിരേ ദില്ലിയില്‍ ജന്‍പഥില്‍ സമരം ചെയ്ത അഡ്വ.എ.എ.റഹിം എം.പി.യെയും സഹപ്രവര്‍ത്തകരെയും പ്രകോപനമില്ലാതെ മര്‍ദ്ദിക്കുകയും വലിച്ചിഴച്ച് പോലീസ് വാനില്‍ കയറ്റുകയും ചെയ്ത നടപടിയില്‍ ശക്തിയായി പ്രതിഷേധിക്കുന്നു.

രാജ്യസഭാംഗവും ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റുമായ റഹിമിനോട് ജനപ്രതിനിധിയോടു കാണിക്കേണ്ട സാമാന്യമര്യാദപോലും പുലര്‍ത്താതെ ദില്ലി പോലീസ് സ്വീകരിച്ച നടപടി അത്യന്തം ഹീനമാണ്.റഹിമിനെയും സഹപ്രവര്‍ത്തകരെയും മര്‍ദ്ദിച്ച് അക്ഷരാര്‍ത്ഥത്തില്‍ വലിച്ചിഴച്ചാണ് പോലീസ് വാനിലേയ്ക്കു കയറ്റിയത്.പിന്നീട് മണിക്കൂറുകളോളം വാഹനത്തില്‍ക്കയറ്റി നഗരത്തില്‍ കറങ്ങിനടന്നു.അതിനും ശേഷമാണ് ഹരിയാണ അതിര്‍ത്തിയിലെ ദ്വാരകാ സെക്ടര്‍23പോലീസ് സ്റ്റേഷനില്‍ എത്തിച്ചത്.മതിയായ കാരണങ്ങളില്ലെങ്കില്‍പ്പോലും കടുത്ത വകുപ്പുകള്‍ ചുമത്തി റിമാന്‍ഡ് കിട്ടാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്.

ഇന്നു രാവിലെ ഡിവൈഎഫ്‌ഐയുടെയും എസ്എഫ്‌ഐയുടെയും നേതൃത്വത്തില്‍ ജന്തര്‍ മന്ദറില്‍നിന്നു പാര്‍ലമെന്റിലേയ്ക്കു നടന്ന മാര്‍ച്ച് തീര്‍ത്തും സമാധാനപരമായിരുന്നു.യാതൊരു പ്രകോപനവുമില്ലാതെയാണ് പോലീസ് സമരക്കാര്‍ക്കു നേരേ ഇരച്ചുകയറിയത്.എം.പി.യാണെന്നു പറഞ്ഞിട്ടും റഹിമിനെ മര്‍ദിക്കുകയും വസ്ത്രങ്ങള്‍ ഉരിഞ്ഞ് വലിച്ചിഴച്ച് ജീപ്പില്‍ കയറ്റുകയുമാണുണ്ടായത്.മാര്‍ച്ച നയിച്ചവരിലൊരാളായ എസ്എഫ്‌ഐ അഖിലേന്ത്യാ സെക്രട്ടറി മയൂഖ് വിശ്വാസ് അടക്കമുള്ളവര്‍ക്കും ഇതേ അനുഭവമുണ്ടായി.സമരത്തിനു നേതൃത്വംകൊടുത്ത ഐഷെ ഘോഘ് അടക്കമുള്ള വനിതാ പ്രവര്‍ത്തകര്‍ക്കു നേരേയും ഇതേ സമീപനമാണ് കൈക്കൊണ്ടത്.കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരേ പ്രതിഷേധിക്കുന്നവര്‍ക്കെതിരേ കിരാതമായ മര്‍ദ്ദനമുറകള്‍ അവലംബിക്കുന്ന നടപടിയുടെ ഭാഗമാണിത്.

രാജ്യസഭാ ചെയര്‍മാനും കേന്ദ്ര ആഭ്യന്തരമന്ത്രാലയവും അടിയന്തരമായി ഇതില്‍ ഇടപെട്ട് നടപടികള്‍ സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here