E P Jayarajan: കേന്ദ്ര സര്‍ക്കാരിന്റെ യുവജന വിരുദ്ധ നയത്തിന്റെ ഭാഗമാണ് അഗ്‌നിപഥ്: ഇ.പി ജയരാജന്‍

കേന്ദ്ര സര്‍ക്കാരിന്റെ യുവജന വിരുദ്ധ നയത്തിന്റെ ഭാഗമാണ് അഗ്‌നിപഥ്(Agnipath) പദ്ധതിയെന്ന് എല്‍ഡിഎഫ്(LDF) കണ്‍വീനര്‍ ഇ.പി ജയരാജന്‍(E P Jayarajan). ബിജെപി(BJP) അധികാരത്തില്‍ വന്നത് മുതല്‍ സ്വകാര്യവത്കരണം മാത്രമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. യുവാക്കളുടെ തൊഴിലില്ലായ്മ രാജ്യത്ത് പരിഹരിക്കപ്പെടുന്നില്ല. കോണ്‍ഗ്രസും ഇതെ പാതയിലാണ് സഞ്ചരിച്ചത്. അതുകൊണ്ടാണ് കോണ്‍ഗ്രസിന് അഗ്‌നിപഥിനെതിരായ സമരത്തില്‍ സജീവമാകാന്‍ സാധിക്കാത്തതെന്നും ഇ പി ജയരാജന്‍ പ്രതികരിച്ചു.

അഗ്‌നിപഥ് പദ്ധതി രാഷ്ട്ര സേവനത്തിനായല്ല, ഒരു രാഷ്ട്രത്തെ തന്നെ നിര്‍വീര്യമാക്കുകയാണ് ലക്ഷ്യം. ഇന്ത്യന്‍ മിലിട്ടറിയെ ആര്‍എസ്എസ് പിടികൂടിയിരിക്കുകയാണ്. ഈ നിയമം സേനയില്‍ ആര്‍എസ്എസിന് കടന്നുകയറാന്‍ വഴിയൊരുക്കുന്ന ഒന്നാണ്. അഗ്‌നിപഥ് പൂര്‍ണമായും പിന്‍വലിക്കണമെന്നും ഇ പി ജയരാജന്‍ പറഞ്ഞു. എല്‍ഡിവൈഎഫിന്റെ നേതൃത്വത്തില്‍ രാജ് ഭവനിലേക്ക് നടന്ന ഉദ്യോഗാര്‍ഥികളുടെ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധം; LDYFന്‍റെ നേതൃത്വത്തില്‍ രാജ്ഭവനിലേക്ക് മാര്‍ച്ച്

അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധം സംസ്ഥാനത്തും ശക്തിപ്രാപിക്കുന്നു. ഇടതുപക്ഷ സംഘടന എല്‍ ഡി വൈ എഫിന്റെ നേതൃത്വത്തില്‍ ഉദ്യോഗാര്‍ഥികളുടെ മാര്‍ച്ച് രാജ് ഭവനിലേക്ക് ആരംഭിച്ചു.

അതേസമയം, രാജ്യവ്യാപക പ്രക്ഷോഭങ്ങള്‍ അലയടിക്കുമ്പോഴും നാലുവര്‍ഷത്തേക്ക് മാത്രമായി ജവാന്‍മാരെ റിക്രൂട്ട് ചെയ്യുന്ന അഗ്നിപഥ് പദ്ധതിയില്‍നിന്ന് പിന്‍മാറില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. അക്രമങ്ങളില്‍ ഏര്‍പ്പെടുന്നവരെ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യില്ലെന്ന് പ്രതിരോധമന്ത്രാലയത്തിലെ സൈനികകാര്യ അഡീഷണല്‍ സെക്രട്ടറി ലെഫ്. ജനറല്‍ അനില്‍ പുരി അറിയിച്ചു. അഗ്‌നിപഥ് പദ്ധതിയിലേക്കുള്ള റിക്രൂട്ട്‌മെന്റ് നടപടികള്‍ക്ക് കര-നാവിക-വ്യോമ സേനകള്‍ തുടക്കമിട്ടു.

വ്യോമസേനയില്‍ അഗ്‌നിപഥ് രജിസ്‌ട്രേഷന്‍ 24ന് തുടങ്ങും. ജൂലൈ 26 മുതല്‍ ഓണ്‍ലൈന്‍ പരീക്ഷയാണ്. ഡിസംബറോടെ ആദ്യ ബാച്ച് സജ്ജമാകും. ഇവരുടെ പരിശീലനം ഡിസംബര്‍ 30ന് ആരംഭിക്കും. ഞായറാഴ്ച പുറത്തുവിട്ട വ്യോമസേനയുടെ അഗ്‌നിപഥ് റിക്രൂട്ട്‌മെന്റ് അറിയിപ്പില്‍ യോഗ്യതാ വിവരങ്ങളും മറ്റും ഉള്‍പ്പെടുത്തിയിട്ടുണ്ട്. നാലുവര്‍ഷ കാലയളവില്‍ ലഭിക്കുന്ന വേതനം, പിരിയുമ്പോള്‍ ലഭിക്കുന്ന സേവാനിധിയുടെ വിശദാംശങ്ങള്‍, ഡ്യൂട്ടിക്കിടെ അപകടമരണം സംഭവിച്ചാല്‍ ഏകദേശം ഒരുകോടിയോളം രൂപയുടെ നഷ്ടപരിഹാരം, പരിക്കേറ്റാല്‍ ലഭിക്കുന്ന ധനസഹായം തുടങ്ങിയ വിശദാംശങ്ങളുമുണ്ട്. നാവികസേനയില്‍ അഗ്‌നിവീറുകളുടെ പരിശീലനം നവംബര്‍ 21ന് ആരംഭിക്കുമെന്ന് വൈസ് അഡ്മിറല്‍ ദിനേഷ് ത്രിപാഠി അറിയിച്ചു. ഒഡിഷയിലെ ഐഎന്‍എസ് ചില്‍ക്കയിലാണ് പരിശീലനം. വനിതകളുമുണ്ടാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here