അഗ്നിപഥുമായി കേന്ദ്രസർക്കാർ മുന്നോട്ട് പോകുമ്പോഴും പ്രതിഷേധം ശക്തമാക്കി യുവാക്കൾ. ഭാരത് ബന്ദിനെ തുടർന്ന് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതീവ ജാഗ്രത. 500ലധികം ട്രെയിനുകൾ റദ്ദാക്കി. പൊലീസ് ക്രമീകരണത്തെ തുടർന്ന് ദില്ലി അതിർത്തികളിൽ വൻ ഗതാഗത കുരുക്ക്.
പദ്ധതി പ്രഖ്യാപിച്ചു തുടർച്ചയായ ആറാം ദിനവും ശക്തമായ പ്രതിഷേധമാണ് അരങ്ങേറുന്നത്. ഭാരത് ബന്ദിനെ തുടർന്ന് അതീവ സുരക്ഷയാണ് പഞ്ചാബ്, ബിഹാർ, ബംഗാൾ സംസ്ഥാനങ്ങളിൽ ഒരുക്കിയിട്ടുള്ളത്. ദില്ലിയിലും സുരക്ഷ ക്രമീകരണങ്ങൾ ശക്തമാണ്. അതിർത്തികളിൽ നിന്നും എല്ലാ വാഹനവും പരിശോധിച്ച ശേഷമാണ് പൊലീസ് ദില്ലിക്കകത്തേക്ക് പ്രവേശനം നൽകുന്നത്. പൊലീസ് ക്രമീകരണത്തെ തുടർന്ന് ദില്ലി ഹരിയാന അതിർത്തിയിലടക്കം മണിക്കൂറുകളാണ് ഗതാഗതക്കുരുക്ക് ഉണ്ടായത്.
ഭാരത് ബന്ദ് ട്രെയിൻ സർവീസുകളെയും സാരമായി ബാധിച്ചു. 500ലധികം ട്രെയിൻ സർവീസുകൾ റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. അതിനിടെ കേന്ദ്രസർക്കാർ പദ്ധതിയുമായി മുന്നോട്ട് തന്നെ പോകുന്നുണ്ട്.റിക്രൂട്ട്‌മെന്റ് വിജ്ഞാപനം കരസേന പുറത്തിറക്കി. ജൂലൈ മുതൽ രജിസ്‌ട്രേഷൻ നടപടികൾ ആരംഭിക്കും.
വ്യോമസേനയുടെ റിക്രൂട്ട്‌മെന്റ് നടപടികൾ ഈ മാസ് 24നും നാവികസേനയുടെ നടപടികൾ 25നുമാണ് തുടങ്ങുക. പ്രതിഷേധത്തിന്റെ ഭാഗമാകുന്നവരെ റിക്രൂട്ട് ചെയ്യില്ലെന്ന മുന്നറിയിപ്പിലും യുവാക്കൾക്ക് മുന്നിലുണ്ട്.അതിനിടെ അഗ്നിപഥുമായി ബന്ധപ്പെട്ട് വ്യാജവാർത്തകൾ പ്രചരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി 35 വാട്സ്ആപ് ഗ്രൂപ്പുകൾ കേന്ദ്രസർക്കാർ റദ്ദാക്കിയയിട്ടുമുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here