രക്തസാക്ഷി ഫണ്ട് തട്ടിയെടുക്കുന്ന ശീലം സി പി ഐ എമ്മിനില്ലെന്ന് കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ.ധനരാജ് ഫണ്ടിൽ നിന്ന് നയാ പൈസ ആരും അപഹരിച്ചിട്ടില്ല. ശവം തീനി എന്ന പ്രയോഗം ചേരുന്നത് കെ സുധാകരനാണെന്നും ആദ്യം സ്വന്തം നേതാക്കളെ അഴിമതിക്കേസിൽ നിന്നും രക്ഷിക്കാനാണ് സുധാകരൻ നോക്കേണ്ടതെന്നും എം വി ജയരാജൻ പ്രസ്താവനയിൽ വ്യക്തമാക്കി.
പയ്യന്നൂരിലെ സിപിഐ എമ്മിനെതിരായ കെ സുധാകരന്റെ ആരോപണകൾക്കാണ് എം വി ജയരാജൻ പ്രസ്താവനയിലൂടെ മറുപടി നൽകിയത്.കൊലക്കേസുകളിൽ പ്രതിയാവുകയും നിരവധി ക്രിമിനൽ പ്രവർതനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്ത കെ സുധാകരനാണ് ശവം തീതിയെന്ന പ്രയോഗം ചേരുക.കോൺഗ്രസ് നേതൃസ്ഥാനങ്ങളിൽ ഇരുന്നപ്പോഴും വനം മന്ത്രിയായപ്പോഴും അഴിമതി ആരോപണം നേരിട്ടയാളാണ് കെ സുധാകരൻ. അഴിമതിയുടെ അപ്പോസ്തലതായ ഒരു നേതാവിൽ നിന്ന് സി പി ഐ എമ്മിന് ഒന്നും പഠിക്കാനില്ല.സ്വന്തം നേതാക്കളെ അഴിമതിക്കേസുകളിൽ നിന്ന് രക്ഷിക്കാനാണ് സുധാകരൻ നോക്കേണ്ടതെന്നും എം വി ജയരാജൻ പ്രസ്താവനയിലൂടെ വ്യക്തമാക്കി.
രക്തസാക്ഷി ഫണ്ട് തട്ടിയെടുക്കുന്ന ശീലം സി.പി.ഐ.എം ന് ഇല്ല. ധനരാജ് ഫണ്ടില്‍ നിന്ന് ഒരു നയാപൈസ ആരും അപഹരിച്ചിട്ടില്ല. ബന്ധുക്കള്‍ക്ക് ഫണ്ട് നല്‍കിയതും, വീട് നിര്‍മ്മിച്ചതും കേസിന് വേണ്ടി ചെലവഴിച്ചതും ഈ ഫണ്ട് ഉപയോഗിച്ചാണ്.പയ്യന്നൂര്‍ കോ-ഓപ്പ്. റൂറല്‍ ബേങ്കില്‍ ധനരാജിന്‍റെ പേരിലുള്ള കടം നേരത്തെ കൊടുത്തു തീര്‍ത്തതാണ്. പയ്യന്നൂര്‍ സര്‍വ്വീസ് സഹകരണ ബേങ്കില്‍ അവശേഷിക്കുന്ന കടം പാര്‍ട്ടി നല്‍കുകയും ചെയ്യും. ജാഗ്രതക്കുറവെന്നതിന് കെ.പി.സി.സി പ്രസിഡണ്ടിന്‍റെ നിഘണ്ടുവില്‍ അടിച്ചുമാറ്റലെന്നാണെങ്കിൽ അതിന് സി.പി.ഐ.എം നെ കുറ്റപ്പെടുത്തേണ്ടെന്നും എം വി ജയരാജൻ പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here