
പോക്‌സോ കേസിൽ(pocso case) 48 വര്‍ഷത്തെ കഠിന തടവിന് ശിക്ഷിച്ചതിന് പിന്നാലെ പ്രതി കോടതിക്കുള്ളില്‍ ആത്മഹത്യക്ക്(suicide) ശ്രമിച്ചു. തളിക്കുളം മുറ്റിച്ചൂര്‍ ചെന്നങ്ങാട്ട് ഗണേശന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇരിങ്ങാലക്കുട പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. വിധി കേട്ട ശേഷം പ്രതി കീടനാശിനി കഴിക്കുകയായിരുന്നു.
62 വയസ്സുള്ള പ്രതി കയ്യില്‍ കീടനാശിനിയുമായി കോടതിയില്‍ എത്തുകയായിരുന്നു. ഗണേശിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചു. 2018ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് കോടതി വിധി പ്രഖ്യാപിച്ചത്.
ഒന്നിച്ച് ശിക്ഷ അനുഭവിക്കുന്നതിനാല്‍ 20 വര്‍ഷം തടവില്‍ കഴിഞ്ഞാല്‍ മതിയെന്നാണ് കോടതി വിധിച്ചത്. ഗണേശിന്റെ നില ഗുരുതരമായി തുടരുകയാണ് എന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here