രണ്ട് മാസത്തോളം അറബിയുടെ വീട്ടിലെ അടുക്കളപ്പണി; മനുഷ്യക്കടത്ത് സംഘത്തിന്റെ കൈയില്‍പ്പെട്ട കോട്ടയം സ്വദേശിനി കൈരളി ന്യൂസിനോട്

അടിമക്കച്ചവടം നടന്നുവെന്ന് മനുഷ്യക്കടത്ത് സംഘത്തിന്റെ കൈയില്‍പ്പെട്ട കോട്ടയം സ്വദേശിനി കൈരളി ന്യൂസിനോട്. നേരിട്ടത് ക്രൂര പീഡനമാണ്. ലക്ഷക്കണക്കിന് രൂപ വാങ്ങി തന്നെ അറബിയ്ക്ക് വില്‍ക്കുകയായിരുന്നെന്നും ഇര പറഞ്ഞു.

രണ്ട് മാസത്തോളം അറബിയുടെ വീട്ടിലെ അടുക്കള പണി ചെയ്യിപ്പിച്ചു. തയ്യല്‍ ജോലിയായിരുന്നു വാഗ്ദാനം ചെയ്തതു. തൊഴിലുടമയായ അറബിയുടെ വീട്ടില്‍ നിന്ന് ക്രൂര മര്‍ദ്ദനങ്ങള്‍ ഏല്‍ക്കേണ്ടി വന്നു. തിരികെ എത്തിയത്ത് നാട്ടില്‍ നിന്ന് പണം അയച്ചകൊടുത്ത ശേഷമാണ്. ദേഹമാസകലം ചവിട്ടിപ്പരുക്കേല്‍പ്പിച്ചു. ശരീരത്തില്‍ ചൂടുവെള്ളം ഒഴിച്ചു. കിടന്നുറങ്ങാനുള്ള സ്ഥലം പോലും നല്‍കിയില്ല. കഴിക്കാന്‍ നല്‍കിയത് ദിവസം ഒരു ഖുബ്ബൂസ് മാത്രം.

അലി എന്നു പേരുള്ള ഏജന്റാണ് താനടക്കമുള്ളവരെ കബളിപ്പിച്ചത്. അലിയെ പറ്റി കൂടുതല്‍ വിവരങ്ങള്‍ അറിയില്ല. കൂടുതല്‍ മലയാളികളെയും അലി അറബികള്‍ക്ക് വിറ്റതായും യുവതി കൈരളി ന്യൂസിനോട് വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel