ഒരു മാസം നീണ്ടുനിൽക്കുന്ന സഭാ സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കമാകും. 2022- 23 സാമ്പത്തിക വര്‍ഷത്തെ ധനാഭ്യര്‍ത്ഥന ചര്‍ച്ചകള്‍ പാസാക്കലാണ് പ്രധാന അജണ്ട. കഴിഞ്ഞ ഒരു വർഷത്തിനിടെ 61 ദിവസം സഭ സമ്മേളിച്ചു. കൊവിഡ് കാലത്ത് ഇത്രയും ദിവസം സഭ ചേർന്നത് കേരളത്തിൽ മാത്രമാണ് എന്നത് നേട്ടമാണെന്നും സ്പീക്കർ എം.ബി രാജേഷ് വ്യക്തമാക്കി.
പതിനഞ്ചാം കേരള നിയമസഭയുടെ അഞ്ചാം സമ്മേളനത്തിനാണ് ഈ മാസം 27ന് തുടക്കമാകുക. ജൂണ്‍ 27 മുതല്‍ ജൂലൈ 27 വരെ 23 ദിവസങ്ങളിലായാണ് സഭ ചേരുക. 2022- 23 സാമ്പത്തിക വര്‍ഷത്തെ ധനാഭ്യര്‍ത്ഥന ചര്‍ച്ചകള്‍ പാസാക്കലാണ് പ്രധാന അജണ്ട. 13 ദിവസമാണ് ധനാഭ്യര്‍ത്ഥന ചര്‍ച്ചകള്‍ക്കായി മാറ്റിവെച്ചിരിക്കുന്ന്. ധനകാര്യ ബില്ലുള്‍പ്പെടെ മറ്റുബില്ലുകളും ഈ സഭാ സമ്മേളനത്തിന്‍റെ പരിഗണനക്ക് വരും.
കഴിഞ്ഞ ഒരു വർഷത്തിനിടെ 61 ദിവസം സഭ സമ്മേളിച്ചു. കൊവിഡ് കാലത്ത് ഇത്രയും ദിവസം സഭ ചേർന്നത് കേരളത്തിൽ മാത്രമാണ് എന്നത് നേട്ടമാണെന്നും സ്പീക്കർ എം.ബി രാജേഷ് വ്യക്തമാക്കി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here