പിന്നണി ഗായിക മഞ്ജരിയും ജെറിനും തമ്മിലുള്ള വിവാഹം മാതൃകാ പരമാണെന്ന് ഗോപിനാഥ് മുതുകാട്. ഇത് തികച്ചും അഭിനന്ദനീയമാണ്. ഒരു കല്യാണത്തിന് കൊണ്ടുപോയാലുള്ള നൂറായിരം നോട്ടങ്ങളെയും ചോദ്യങ്ങളേയും ഭയന്ന് ചടങ്ങുകളിൽ നിന്നെല്ലാം അകന്നുനിൽക്കേണ്ടി വരുന്ന ഈ മക്കൾക്ക് എത്രമാത്രം ആശ്വാസകരമായെന്നോ ഈ ആഘോഷമെന്നും അദ്ദേഹം തന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
പിന്നണി ഗായിക മഞ്ജരിയും ജെറിനും തമ്മിലുള്ള വിവാഹാഘോഷം ഇന്ന് ഡിഫറൻറ് ആർട് സെന്ററിലെ മക്കളോടൊപ്പമായിരുന്നു. താമരക്കുരുവിക്ക് തട്ടമിടുന്ന പാട്ടുപാടിയും നൃത്തം ചെയ്തും എന്റെ കുട്ടികൾ വധൂവരന്മാർക്ക് ആശംസകൾ നേർന്നു. ഇത് തികച്ചും അഭിനന്ദനീയമാണ്.
ഒരു കല്യാണത്തിന് കൊണ്ടുപോയാലുള്ള നൂറായിരം നോട്ടങ്ങളെയും ചോദ്യങ്ങളേയും ഭയന്ന് ചടങ്ങുകളിൽ നിന്നെല്ലാം അകന്നുനിൽക്കേണ്ടി വരുന്ന ഈ മക്കൾക്ക് എത്രമാത്രം ആശ്വാസകരമായെന്നോ ഈ ആഘോഷം…!! നന്ദി മഞ്ജു എന്റെ കുട്ടികളോടൊപ്പം ഈ മംഗള മുഹൂർത്തം പങ്കിട്ടതിന്…
ഇന്ന് രാവിലെയാണ് ഗായിക മഞ്ജരി(Manjari) വിവാഹിതയായത്. ബാല്യകാല സുഹൃത്തായ ജെറിന്‍ ആണ് വരന്‍. ഇന്ന് രാവിലെ തിരുവനന്തപുരം കഴക്കൂട്ടത്ത് എസ്എഫ്എസ് സൈബര്‍ പാര്‍ക്കില്‍ വെച്ചായിരുന്നു വിവാഹം. അടുത്ത സൂഹൃത്തുക്കളും ബന്ധുക്കളുമാണ് ചടങ്ങില്‍ പങ്കെടുത്തത്. നടന്‍ സുരേഷ് ഗോപിയും ഗായകന്‍ ജി വേണുഗോപാലും കൂടുംബത്തോടൊപ്പം ചടങ്ങില്‍ പങ്കെടുത്തു.
ചടങ്ങിന് ശേഷം ഗോപിനാഥ് മുതുകാടിന്റെ മാജിക് അക്കാഡമിയിലെ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കൊപ്പമായിരിക്കും വിരുന്ന് സല്‍ക്കാരം. മസ്‌ക്കറ്റിലെ സ്‌കൂളില്‍ ഒന്നാം ക്ലാസ് മുതല്‍ ഒരുമിച്ച് പഠിച്ചവരാണ് ജെറിനും മഞ്ജരിയും.
ബംഗ്ലൂരുവിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ എച്ച് ആര്‍ മാനേജറും പത്തനംതിട്ട സ്വദേശിയുമാണ് ജെറിന്‍. നിരവധി സിനിമകളില്‍ പാടിയിട്ടുള്ള മഞ്ജരി 2005-ല്‍ ഏറ്റവും നല്ല ഗായികയ്ക്കുള്ള കേരള സര്‍ക്കാറിന്റെ അവാര്‍ഡ് കരസ്ഥമാക്കിയിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here