മനുഷ്യക്കടത്ത് ; ഒരു വീട്ടമ്മ കൂടി രക്ഷപ്പെട്ട് നാട്ടിലെത്തി

കുവൈറ്റിൽ മനുഷ്യക്കടത്ത് സംഘത്തിന്റെ തടവിലായിരുന്ന ഒരു വീട്ടമ്മ കൂടി രക്ഷപ്പെട്ട് നാട്ടിലെത്തി. കൊടിയ പീഡനമാണ് നേരിട്ടതെന്ന് ചെറായി സ്വദേശിനി . ജീവന് ഭീഷണിയുണ്ടെന്നും ഭയം ഉള്ളതിനാൽ പരാതി നൽകുന്നില്ലെന്നും വീട്ടമ്മ മാധ്യമങ്ങളോട് പറഞ്ഞു.

ഏപ്രിൽ പതിനാലിനാണ് ചെറായി സ്വദേശിനി കുട്ടികളെ നോക്കാനായി കുവൈറ്റിലേയ്ക്ക് പോകുന്നത്. മുപ്പതിനായിരം രൂപയായിരുന്നു ഏജന്റ് ശമ്പളമായി വാഗ്ദാനം ചെയ്ത് . എന്നാൽ കുവൈറ്റിലെത്തിയ വീട്ടമ്മയ്ക്ക് നേരിടേണ്ടിവന്നത് അതിക്രൂരമായ പീഡനം.

മനുഷ്യക്കടത്തിന്റെ വാർത്തകൾ പുറത്ത് വന്നതോടെ ഭാര്യ തടങ്കലിലാണെന്നും മോചനദ്രവ്യം ആവശ്യപ്പെട്ട് നിരന്തരമായി ഭീഷണിയുണ്ടെന്നും വെളിപ്പെടുത്തി ഭർത്താവായ ലിനീഷ് രംഗത്ത് വരികയായിരുന്നു.

തന്നെപ്പോലെ നിരവധി സ്ത്രീകൾ മനുഷ്യക്കടത്ത് സംഘത്തിന്റെ വലയിലകപ്പെട്ടുണ്ടന്ന് വീട്ടമ്മ പറയുന്നു. എന്നാൽ ഏജന്റിന്റെ പേരോ വിവരങ്ങളോ പുറത്തു പറയാൻ ഇവർ തയ്യാറായിട്ടില്ല. അതേസമയം കേസിൽ മുഖ്യപ്രതിയായ മജീദിനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News