Kottayam:കോട്ടയത്ത് കോണ്‍ഗ്രസ് അതിക്രമം; ഉത്തരംമുട്ടി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

(Kottayam)കോട്ടയം നഗരത്തില്‍ കോണ്‍ഗ്രസ് നടത്തിയ അതിക്രമത്തില്‍ ഉത്തരംമുട്ടി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍(Thiruvanjoor Radhakrishnan). പ്രകോപനം സൃഷ്ടിച്ചത് ആരെന്ന ചോദ്യത്തില്‍ നിന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഒഴിഞ്ഞുമാറി. അതിക്രമം കാട്ടിയ കോണ്‍ഗ്രസുകാരെ ചൂണ്ടികാട്ടാവോയെന്ന് കല്ലെറിഞ്ഞ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ന്യായീകരിച്ച് തിരുവഞ്ചൂര്‍ പ്രതികരിച്ചു.

എസ് പി ഓഫീസിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോയില്ല എന്ന വ്യാജ അവകാശവാദവും തിരുവഞ്ചൂര്‍ നടത്തി. കളക്ടറേറ്റ് പടിക്കല്‍ അവസാനിച്ച സമരത്തിന് ശേഷം നടന്ന അക്രമത്തില്‍ കോണ്‍ഗ്രസിന് ഉത്തരവാദിത്വം ഇല്ലെന്നും തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു.

കോട്ടയത്ത് കോണ്‍ഗ്രസിന്റെ കളക്ട്രേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസുകാരന്റെ തല അടിച്ചുതകര്‍ത്തു

കോട്ടയത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മാര്‍ച്ചിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസുകാരന്റെ തല അടിച്ചുതകര്‍ത്തു. അക്രമത്തില്‍ ഡിവൈഎസ്പി സന്തോഷ് കുമാറിന് പരുക്കേറ്റു. ഡിവൈഎസ്പിയുടെ തലയ്ക്കാണ് പരുക്കേറ്റത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമീപത്തുണ്ടായിരുന്ന പൊലീസ് ജീപ്പും ആക്രമിച്ചു. കോട്ടയത്ത് കോണ്‍ഗ്രസ് നഗരത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. കോട്ടയം നഗരത്തില്‍ രണ്ടാം ദിവസവും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടു.

അതേസമയം കട്ടപ്പന ഹൈമാസ്റ്റ് ലൈറ്റ് ഉദ്ഘാടനത്തിനെത്തിയ മന്ത്രി റോഷി അഗസ്റ്റിന് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് അടക്കമുള്ളവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News