മീശമാധവൻ എന്ന ചിത്രത്തിലെ ചിങ്ങമാസം വന്നു ചേർന്നാൽ എന്ന പാട്ടും പാടി റിമി ടോമി മലയാളികളുടെ മനസുകവർന്ന ഗായികയാണ് റിമി ടോമി. ‘എന്തോ, എന്നെ ഇഷ്ടമാണ് എല്ലാവർക്കും’ എന്ന മോഹൻലാൽ ഡയലോഗ് അതിന്റെ എല്ലാ രസികത്വത്തോടും കൂടി യോജിക്കുന്ന വ്യക്തിയാണ് റിമി. ഗായിക, അവതാരക, വ്ലോഗർ, ഇൻഫ്ലുവൻസർ എന്നിങ്ങനെ കൈവച്ച മേഖലകളിലെല്ലാം സ്വതസിദ്ധമായ ശൈലിയിലൂടെ മലയാളികളുടെ ഇഷ്ടം നേടിയെടുത്തിട്ടുണ്ട് റിമി.
തന്റെ അമ്മ റാണിയുടെ ഹ്യൂമർസെൻസ് ആണ് തനിക്ക് കിട്ടിയതെന്ന് റിമി ടോമി. തന്റെ അച്ഛൻ അതികം അങ്ങിനെ സംസാരിക്കുന്ന വ്യക്തിയായിരുന്നില്ല. പക്ഷെ തന്റെ ജീവിതത്തിലെ നല്ല സമയം കാണാൻ പപ്പയ്ക്ക് സാധിച്ചിരുന്നില്ലെന്ന് റിമി ടോമി കൈരളിന്യൂസ് പ്രത്യേക പരിപാടിയായ ജെ ബി ജംഗ്ഷനിൽ പറഞ്ഞു. ഗായിക എന്നതിലുപരി അഭിനയരംഗത്തേക്ക് എത്തുന്നതിൽ പപ്പയ്ക്ക് എതിർത്തൊരു വാക്ക് ഉണ്ടായിരുന്നില്ല… എല്ലാം ചെയ്തുനോക്കികൂടെ എന്നാണ് എന്നും പറയാറുണ്ടായിരുന്നത് നിറമിഴികളോടെ റിമി പറയുന്നു.
പപ്പയുടെ മരണത്തിലും ക്രൂരമായി ചിന്തിച്ചവർ ഉണ്ട്. താൻ അന്യ ദൈവങ്ങളെ ആരാധിച്ചതുകൊണ്ടാണ് തന്റെ അച്ഛൻ മരണപ്പെടാൻ കാരണമായതെന്ന് പറഞ്ഞ് കുറ്റപ്പെടുത്തിയവരുണ്ട്… ഇങ്ങിനെയും മനുഷ്യന്മാർക്ക് ചിന്തിക്കാൻ കഴിയുമോ എന്ന് പോലും ആലോജിച്ചിട്ടുണ്ട്.
നമ്മുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒഴിച്ചുകൂടാൻ പറ്റാത്തവരാണ് അച്ഛനും അമ്മയും അനുജനും അനുജത്തിയുമെല്ലാം… ഇവരെ ആരെയും പറിച്ചുമാറ്റാൻ കഴിയാത്തതുമാണ് റിമി പറയുന്നു.
അതേസമയം, മുടി പോണി ടെയിൽ കെട്ടി, വട്ടപ്പൊട്ടും കുത്തി വേദിയിൽ മാലപ്പടക്കത്തിന് തീ കൊടുത്തതു പോലെ പാടിയും വർത്തമാനം പറഞ്ഞും റിമി ടോമി എന്ന ഗായിക മാറ്റി മറിച്ചത് അതുവരെയുണ്ടായിരുന്ന ഗായികാ സങ്കൽപങ്ങളെയായിരുന്നു.
ഗായിക, നടി, അവതാരക വിശേഷണങ്ങള്‍ ഒരുപാടുണ്ട് സർവ്വ കലാ വല്ലഭയായി തിളങ്ങുന്ന റിമി ടോമിക്ക്. താരത്തിന്‍റെ വിശേഷങ്ങള്‍ സോഷ്യൽ മീഡിയ എപ്പോഴും ഏറ്റെടുക്കാറുണ്ട്. താര ജാഡകൾ ഇല്ലാതെ ആരോടും പെട്ടെന്ന് സംസാരിക്കുന്ന പ്രകൃതമാണ് താരത്തിനുള്ളത്. ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയുടെ അവതാരകയായ താരം നിരവധി സിനിമാ, സീരിയൽ താരങ്ങളെ പരിപാടിയിൽ കൊണ്ടുവന്ന് വെള്ളം കുടിപ്പിക്കാറുണ്ട്. മറ്റു ചില റിയാലിറ്റി ഷോകളിലും ജഡ്ജ് ആയി താരം എത്താറുമുണ്ട്. ഇപ്പോൾ സൂപ്പർ ഫോറിൻ്റെ കിടിലൻ ജഡ്ജസുമാരിലൊരാളാണ് റിമി ടോമിയും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here