അങ്ങനെയൊന്നും അപകീര്‍ത്തിപ്പെടുന്നതല്ല തന്റെ പൊതുജീവിതം; സ്വപ്‌ന വിഷയത്തില്‍ മുഖ്യമന്ത്രി

അങ്ങനെയൊന്നും അപകീര്‍ത്തിപ്പെടുന്നതല്ല തന്റെ പൊതുജീവിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വപ്ന സുരേഷിന്‍റെ വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി .സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഞാൻ കൃത്യമായി പ്രതികരിച്ചിട്ടുണ്ടെന്നും വീണ്ടും വീണ്ടും പറയാൻ ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്വപ്നയുടെ ആരോപണത്തെ തുടര്‍ന്ന് കേന്ദ്ര ഏജൻസികൾ തലങ്ങുംവിലങ്ങും അന്വേഷിച്ചല്ലോ എന്നും എന്നാല്‍ എന്തെങ്കിലും കണ്ടെത്തിയോ എന്നും മുഖ്യമന്ത്രി പരിഹസിച്ചു.

ഈ വിഷയങ്ങള്‍ തെരഞ്ഞെടുപ്പ് സമയത്തും ഉപയോഗിച്ചുവെന്നും എന്നാല്‍ തൊണ്ണൂറ്റി ഒമ്പത് സീറ്റുകൾ നൽകി എൽഡിഎഫിനെ ജനം വിജയിപ്പിച്ചുവെന്നും യുഡിഎഫിന്‍റെ പ്രചരണങ്ങൾ ജനങ്ങളെ ബാധിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

വാളയാറിന് അപ്പുറം ഒരു നിലപാടും ഇപ്പുറം മറ്റൊരു നിലപാടുമല്ല സിപിഐ എമ്മിന്റേതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇവിടുത്തെ കോണ്‍ഗ്രസിന് ഇതാണ് രീതി. അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിക്കുക,അതിലൂടെ പുകമറ സൃഷ്ടിക്കുക; അതാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു

രാഷ്ട്രീയ പാര്‍ട്ടികളുടെ ഓഫീസുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിലും മുഖ്യമന്ത്രി പ്രതികരിച്ചു.1983 ലും 91 ലും എകെജി സെന്ററിന് നേരെ ആക്രമണം ഉണ്ടായി.അത് ഓര്‍മ്മയില്ലേ.അതിനെ തള്ളിപ്പറയാന്‍ കോണ്‍ഗ്രസ് തയ്യാറായോ ?.നാടിന്റെ മുന്നിലുള്ള അനുഭവമാണ്.അതേ സമയം എംപി ഓഫീസ് ആക്രമണത്തെ സിപിഐ എം തള്ളിപ്പറഞ്ഞു

ധീരജിന്റെ കൊലപാതകം എല്ലാവരിലും വല്ലാത്ത വേദനയുണ്ടാക്കി.അന്ന് എന്താണ് കോണ്‍ഗ്രസിന്റെ നിലപാട്.ഇരന്നുവാങ്ങിയ രക്തസാക്ഷിത്വം, അതാണ് അവര്‍ പറഞ്ഞത്.ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് ചേരുന്നതാണോ ഇതെന്നും മുഖ്യമന്ത്രി ചോദിച്ചു.

വിമാനത്തിനുള്ളിലെ അക്രമത്തിലും ‘ഞങ്ങളുടെ കുട്ടികള്‍’ എന്നതായിരുന്നു കോണ്‍ഗ്രസ് നിലപാട്.ഇത് കലാപത്തെ പിന്തുണയ്ക്കുന്ന നിലപാടാണ്.ദേശാഭിമാനി ഓഫീസ് ആക്രമണത്തെ ഏതെങ്കിലും കോണ്‍ഗ്രസ് നേതാക്കള്‍ തള്ളിപ്പറഞ്ഞോ ?. ഇത്തരം സംഭവങ്ങളെ ഒന്നിനെ പോലും തള്ളിപ്പറയുന്നില്ല. ഒരു പത്രസമ്മേളനത്തില്‍ നിന്നും ഇറക്കി വിടുമെന്ന് പറയുക,ചോദ്യങ്ങളെ ഭയപ്പെടുന്ന രീതിയാണിതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News